ബോഗിബീൽ പാലം ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ നിരാശയുണ്ട് -ദേവഗൗഡ
text_fieldsബംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ റെയിൽ റോഡ് പാലമായ അസമിലെ ബോഗിബീൽ പാലത്തിെൻറ ഉദ്ഘാടനത്തിന് തന്നെ ക്ഷ ണിക്കാത്തതിൽ വിഷമമുണ്ടെന്ന് മുൻപ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. 5900 കോടി രൂപ ചെലവിൽ ബ്രഹ്മപുത്ര നദിക്ക് കു റകെ നിർമിച്ച 4.9 കിലോമീറ്റർ ദൂരമുള്ള പാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.1997ൽ പ്രധാനമന് ത്രിയായിരിക്കെ ദേവഗൗഡയാണ് പാലത്തിന് തറക്കല്ലിട്ടത്.
കശ്മീരിലേക്കുള്ള റെയിൽ പാത, ഡൽഹി മെട്രോ, ബോഗിബീൽ റെയിൽ റോഡ് പാലം എന്നിവ താൻ പ്രധാനമന്ത്രിയായിരിക്കുേമ്പാൾ അംഗീകരിച്ച പദ്ധതികളാണ്. എല്ലാ പദ്ധതികൾക്കും 100 കോടി രൂപ വീതം അനുവദിക്കുകയും തറക്കല്ലിടുകയും ചെയ്തു. ജനങ്ങൾ ഇന്ന് അതെല്ലാം മറന്നിരിക്കുന്നുവെന്നും ദേവഗൗഡ പറഞ്ഞു.
പാലത്തിെൻറ ഉദ്ഘാടനത്തിന് ക്ഷണം ലഭിച്ചിരുന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘അയ്യോ രാമ, എന്നെ ആര് ഒാർക്കാനാണ്? ചില മാധ്യമങ്ങളിൽ അതേകുറിച്ച് സൂചനയുണ്ടായിരുന്നു’ - എന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി.
ദേമാജി-ദിബ്രുഗഢ് ജില്ലകളെ ബന്ധിപ്പിക്കുന്ന മേല്‍പ്പാലം അരുണാചല്‍ പ്രദേശ്- അസം യാത്ര എളുപ്പത്തിലാക്കും. ഈ പാലം വന്നതോടെ 140 കിലോമീറ്റർ ദൂരം (നാല് മണിക്കൂർ) യാത്ര ഇനി 4.94 കിലോമീറ്ററായി ചുരുങ്ങും. ഡൽഹിയിൽ നിന്ന് ദിബ്രുഗഡിലേക്കുള്ള ട്രെയിൻ യാത്ര ഇനി മൂന്ന് മണിക്കൂർ കുറയും. മൂന്ന് വരി റോഡ് മുകളിലും താഴെ ഇരട്ട റെയില്‍ പാതാണ് പാലം. ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ റെയിൽ- റോഡ് കൂടിയാണ് ഈ പാലം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.