പിറന്നത് പെൺകുഞ്ഞ്; പിതാവ് ശ്വാസം മുട്ടിച്ച് കൊലെപ്പടുത്തി
text_fieldsയമുനനഗർ: അഞ്ചുവർഷം കാത്തിരുന്ന് ലഭിച്ച ആദ്യത്തെ കൺമണിയെ പിതാവ് ശ്വാസം മുട്ടിച്ച് കൊന്നു. പെൺകുഞ്ഞായതിെൻറ പേരിലാണ് ഈ അരുംകൊല. ഹരിയാനയിലെ യമുന നഗറിലെ ബാദി മജ്ര ഏരിയയിലാണ് സംഭവം. ഭാര്യയുടെ പരാതിയിൽ ഭർത്താവ് നീരജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നതിനുശേഷം നീരജ് മനോവിഷമത്തിലായിരുന്നുവത്രേ. അമിത മദ്യപാനി കൂടിയായ നീരജ് കുഞ്ഞിനെ കൊലെപ്പടുത്തുകയായിരുന്നുവെന്ന് ഭാര്യ പറഞ്ഞു.
2015ലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് അഞ്ചുവർഷമായിട്ടും ഇരുവർക്കും കുട്ടികളുണ്ടായിരുന്നില്ല. സെപ്റ്റംബർ 24ന് പെൺകുഞ്ഞ് ജനിച്ചു. തിങ്കളാഴ്ച വീട്ടിലെത്തിയ നീരജ് കുഞ്ഞിെൻറ സമീപം കിടന്നു. പിന്നീട് കാൽ ഉപയോഗിച്ച് കുഞ്ഞിെൻറ കഴുത്തിൽ വെച്ച് അമർത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
നീരജ് കുഞ്ഞിനെ കൊലപ്പെടുത്തിയതായി ഭാര്യ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുഞ്ഞിെൻറ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.