Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'അപകടമുണ്ടായത്...

'അപകടമുണ്ടായത് ദൈവഹിതം' -ഗുജറാത്തിലെ മോർബി പാലം തകർന്ന സംഭവത്തിൽ അറസ്റ്റിലായ മാനേജർ കോടതിയിൽ

text_fields
bookmark_border
morbi bridge
cancel

അഹ്മദാബാദ്: 135 പേരുടെ മരണത്തിനിടയാക്കിയ ഗുജറാത്തിലെ മോർബി പാലം തകർന്നത് ദൈവഹിതമാണെന്ന് മാനേജർ കോടതിയിൽ. 150 വർഷം പഴക്കമുള്ള തൂക്കുപാലം അറ്റകുറ്റപ്പണി നടത്തിയ കമ്പനിയായ ഒറേവയുടെ മാനേജർ ദീപക് പരേഖ് ആണ് മൊഴി നൽകിയത്. അപകടത്തിനു പിന്നാലെ ദീപക് അടക്കം ഒമ്പതുപേരെ അറസ്റ്റ് ചെയ്തിരുന്നു.

"ദൗർഭാഗ്യകരമായ അപകടം ഭഗവാന്റെ ഇഛയനുസരിച്ചാണ് നടന്നത്''-എന്നാണ് ചീഫ് മജിസ്ട്രേറ്റിനു മുന്നിൽ ദീപക് മൊഴി നൽകിയത്. പാലത്തിലെ കമ്പികൾ തുരുമ്പിച്ചിരുന്നുവെന്നും നവീകരണപ്രവൃത്തി നടത്തിയപ്പോൾ കമ്പനി അത് മാറ്റിയില്ലെന്നും മോർബി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.എ സാല കോടതിയിൽ മൊഴി നൽകിയിരുന്നു.

സർക്കാർ അനുമതിയോ ഗുണനിലവാര പരിശോധനയോ ഇല്ലാതെ ഒക്ടോബർ 26ന് പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അറ്റകുറ്റപ്പണികളുടെയും നവീകരണത്തി​ന്റെയും ഭാഗമായി പ്ലാറ്റ്‌ഫോം മാത്രമാണ് മാറ്റിയത്. പാലം കേബിളിലായിരുന്നതിനാൽ കേബിളിൽ എണ്ണയൊഴിക്കുകയോ ഗ്രീസ് ചെയ്യുകയോ ചെയ്തിട്ടില്ല. കേബിൾ പൊട്ടിയ സ്ഥലത്തുനിന്ന് കേബിൾ തുരുമ്പെടുത്തു. കേബിൾ നന്നാക്കിയിരുന്നെങ്കിൽ ദുരന്തം സംഭവിക്കില്ലായിരുന്നു-പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഒറേവ ഗ്രൂപ്പിന്റെ മറ്റൊരു മാനേജർ ദീപക് പരേഖ്, പാലം നന്നാക്കിയ രണ്ട് സബ് കോൺട്രാക്ടർമാർ എന്നിവരെ ശനിയാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സെക്യൂരിറ്റി ഗാർഡുകളും ടിക്കറ്റ് ബുക്കിംഗ് ക്ലാർക്കുമാരും ഉൾപ്പെടെ അറസ്റ്റിലായ മറ്റ് അഞ്ച് പേർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

സർക്കാർ അനുമതിയോ ഗുണനിലവാര പരിശോധനയോ ഇല്ലാതെയാണ് ഒക്ടോബർ 26ന് പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. അറ്റകുറ്റപ്പണികളുടെയും നവീകരണത്തിന്റെയും ഭാഗമായി പ്ലാറ്റ്‌ഫോം മാത്രമാണ് മാറ്റിയത്. പാലം കേബിളിലായിരുന്നതിനാൽ കേബിളിൽ എണ്ണയൊഴിക്കുകയോ ഗ്രീസ് ചെയ്യുകയോ ചെയ്തിട്ടില്ല. കേബിൾ പൊട്ടിയ സ്ഥലത്തുനിന്ന് കേബിൾ തുരുമ്പെടുത്തു. കേബിൾ നന്നാക്കിയിരുന്നെങ്കിൽ സംഭവം സംഭവിക്കില്ലായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.

ഫ്ലോറിങ്ങിൽ നാല് പാളികളുള്ള അലുമിനിയം ഷീറ്റുകൾ ഉപയോഗിച്ചത് പാലത്തിന്റെ ഭാരം വർധിപ്പിച്ചിരുന്നു. നവീകരിച്ച പാലം എട്ടോ പത്തോ വർഷമെങ്കിലും നിലനിൽക്കുമെന്ന് പരസ്യമായി അവകാശപ്പെട്ട ഒറേവയുടെ മാനേജിങ് ഡയറക്ടർ ജയ്സുഖ്ഭായ് പട്ടേലിനെ ദുരന്തത്തിന് ശേഷം കാണാനില്ലെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. പാലം വീണ്ടും തുറക്കുന്ന സമയത്താണ് പട്ടേലിനെ കുടുംബത്തോടൊപ്പം അവസാനമായി കണ്ടത്.

ഒറേവ കമ്പനിയുടെ അഹമ്മദാബാദിലെ ഫാംഹൗസ് പൂട്ടി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. എന്നാൽ, ഈ കരാറുകാർക്ക് 2007 ലും പിന്നീട് 2022 ലും പാലത്തിന്റെ അറ്റകുറ്റപ്പണികൾ നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. അതേസമയം, കമ്പനിക്ക് പാലം നവീകരിക്കാൻ കരാർ നൽകിയ മോർബി മുനിസിപ്പൽ അധികൃതരെ കുറിച്ച് എഫ്.ഐ.ആറിൽ പരാമർശിച്ചിട്ടില്ല.

ഞാ‍യറാഴ്ച വൈകീട്ട് 6.42ഓടെയാണ് ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നത്. അപകടത്തിൽ 135ഓളം ആളുകൾ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ബ്രിട്ടീഷ് കാലത്തെ തൂക്കു പാലം അറ്റകുറ്റപ്പണിക്ക് വേണ്ടി ഏഴ് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. അതിനുശേഷം ഒക്ടോബർ 26നാണ് പാലം തുറന്നുകൊടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarat bridge collapsemorbi bridge
News Summary - Will Of God says arrested manager to court on gujarat bridge collapse
Next Story