Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘കഷ്ണം ശർക്കര...

‘കഷ്ണം ശർക്കര തിന്നതിന് നിരന്തരം മർദനം, കൊല്ലുമെന്ന് ഭീഷണി’ -വീണ്ടും വീട്ടുജോലിക്കാരിയോടുള്ള ക്രൂരത

text_fields
bookmark_border
Domestic Help
cancel

ന്യൂഡൽഹി: വീട്ടുജോലിക്കാരിയോട് കാണിച്ച ക്രൂരതയുടെ മറ്റൊരു വാർത്ത കൂടി പുറത്ത്. നോയിഡയിലെ ക്ലിയോ കൗണ്ടി സൊസൈറ്റിയിൽ നിന്നാണ് ക്രൂരതയുടെ പുതിയ വാർത്ത. ഒരു കഷ്ണം ശർക്കര കഴിച്ചതിന് വീട്ടുകാർ നിരന്തരം മർദിക്കുകയും കൊല്ല​ുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് 20 കാരിയായ ജോലിക്കാരി അനിത പറയുന്നു. ജോലിക്കാരിയെ വലിച്ചിഴച്ച് മർദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തായതിനു പിന്നാലെയാണ് സംഭവം വാർത്തയായത്.

ഷെഫാലി കൗൾ എന്ന സ്ത്രീയാണ് അനിതയെ മർദിച്ചതെന്ന് പൊലീസ് പറയുന്നു. ഇവർ നിരന്തരം യുവതിയെ മർദിക്കാറുണ്ടായിരുന്നു. മർദനം സഹിക്കാതായതോടെ പെൺകുട്ടി ഇവിടെ നിന്ന് രക്ഷപ്പെടാൻ തീരുമാനിച്ചു. വീട്ടുകാർ അവളെ പുറത്തുപോകാൻ അനുവദിച്ചില്ല. തുടർന്ന് ദുപ്പട്ടകൾ കൂട്ടിക്കെട്ടി ജനൽ വഴി പെൺകുട്ടി താഴേക്കിറങ്ങിയെങ്കിലും സൊസൈറ്റിയുടെ സെക്യൂരിറ്റി പിടിക്കുകയും വീട്ടുടമയെ ഏൽപ്പിക്കുകയും ചെയ്തു. ഇവർ പെൺകുട്ടിയെ മർദിച്ച് ഫ്ലാറ്റിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. തനിക്ക് താത്പര്യമില്ലെന്ന് അറിയിച്ച് പെൺകുട്ടി ബലപ്രയോഗത്തിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും വീട്ടുടമയായ സ്ത്രീ പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചു.

സംഭവം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് എത്തി കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ ദേഹമാസകലം മർദനമേറ്റതിന്റെ പാടുകളും മുറിവുകളുമാണ്.

വീട്ടുടമ ദിവസവും തന്നെ അടിക്കുകയും ​ഐസ് വെള്ളത്തിൽ മുക്കുകയും ചെയ്യാറുണ്ടെന്ന് പെൺകുട്ടി പറയുന്നു. ‘ഡിസംബർ 26ന് ഒരു കഷ്ണം ശർക്കര കഴിച്ചു. അതിന് ചെരുപ്പ് കൊണ്ടടിച്ചു. തീയിട്ടു ​കൊല്ലുമെന്നും ടെറസിൽ നിന്ന് താഴേക്ക് തള്ളിയിടുമെന്നും ഭീഷണിപ്പെടുത്തുകയാണ്. ഇതോടെ ഭയന്നാണ് ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ സെക്യൂരിറ്റിയുടെ മുന്നിൽ പെട്ടു. കഴുത്തിന് കുത്തിപ്പിടിച്ചാണ് വീട്ടുടമ ഫ്ലാറ്റിലേക്ക് വലിച്ചിഴച്ചത്. ശ്വാസംമുട്ടിപ്പോയി. ഏപ്രിൽ മുതൽ ഈ കുടുംബത്തിനു വേണ്ടിയാണ് ഞാൻ ജോലിചെയ്യുന്നത്. കരാർ ഒക്ടോബറിൽ അവസാനിച്ചതാണ്. പക്ഷേ, ഇവർ പോകാൻ അനുവദിക്കുന്നില്ല. എനിക്ക് വീട്ടിൽ പോകണം’ -പെൺകുട്ടി പറഞ്ഞു.

പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതി ഒളിവിലാണ്. അവരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:domestic help
News Summary - Would Douse Me With Cold Water": Abused Domestic Help
Next Story