കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന യുവതി അറസ്റ്റിൽ
text_fieldsബംഗളൂരു: കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയെ ബംഗളൂരു എച്ച്.എസ്.ആർ ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
എച്ച്.എസ്.ആർ ലേഔട്ട് സെക്കൻഡ് സെക്ടറിൽ താമസിക്കുന്ന നന്ദിനി ബായി (22), കാമുകൻ നിതീഷ് കുമാർ (22) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്ര അനന്താപുർ സ്വദേശി വെങ്കടരമണ നായക് ആണ് കൊല്ലപ്പെട്ടത്. ഇന്ദിര നഗറിലെ കടയിൽ സെയിൽസ്മാനായും രാത്രി സമയങ്ങളിൽ താമസസ്ഥലത്തെ കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരനായും ജോലി ചെയ്തുവരുകയായിരുന്നു.
വെങ്കടരമണയും നന്ദിനിയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് നന്ദിനി ബാല്യകാല സുഹൃത്തായ നിതീഷുമായി അടുപ്പത്തിലാവുന്നത്.
കൊലപാതകം അപകടമരണമാക്കി ചിത്രീകരിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. ജനുവരി ഒമ്പതിന് ഇരുവരെയും വീട്ടിൽവെച്ച് വെങ്കടരമണ പിടികൂടിയിരുന്നു. ഇതേതുടർന്ന് നിതീഷും വെങ്കടരമണയും തമ്മിൽ വഴക്കായി. വഴക്കിനിടെ നിതീഷ് വെങ്കടിനെ ഇടിക്കുകയും താഴെ വീണപ്പോൾ അരകല്ലുകൊണ്ട് തലക്ക് അടിക്കുകയും ചെയ്തു.
തുടർന്ന് കൊലപാതകം അപകടമരണമാക്കി ചിത്രീകരിക്കാൻ പ്രതികൾ ശ്രമിച്ചു. മൃതദേഹം ബാത്ത്റൂമിലേക്ക് വലിച്ചുകൊണ്ടുപോയി. തുടർന്ന് പൊലീസിനെ വിളിച്ച നന്ദിനി, തന്റെ ഭർത്താവ് ബാത്ത്റൂമിൽ വീണതായും തല കല്ലിലിടിച്ചതായും അറിയിച്ചു.
എന്നാൽ, വെങ്കടരമണക്ക് മർദനമേറ്റിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു.
സംഭവ ദിവസം നിതീഷ് നന്ദിനിയുടെ വീട് സന്ദർശിച്ചതായി കണ്ടെത്തിയ പൊലീസ് നന്ദിനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. ഇതോടെ യുവതി കുറ്റസമ്മതം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.