കശ്മീരിൽ മൂന്നാം ദിവസവും കർഫ്യൂ
text_fields
ശ്രീനഗർ: ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ സബ്സർ ഭട്ടിെൻറ വധത്തെ തുടർന്ന് ജമ്മു-കശ്മീരിൽ മൂന്നാം ദിവസവും സംഘർഷാവസ്ഥയും കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും തുടർന്നു. തെക്കൻ കശ്മീരിലെ അനന്ത്നാഗ്, പുൽവാമ, കുൽഗാം, ഷോപിയാൻ ജില്ലകൾക്ക് പുറമെ വടക്കൻ കശ്മീരിലെ ശ്രീനഗർ, സോപോർ മേഖലകളിലെ ഏഴ് പൊലീസ് സ്റ്റേഷൻ പരിധികളിലുമാണ് നിശാനിയമം നിലവിലുള്ളത്. മധ്യകശ്മീരിലെ ബുദ്ഗാം, ഗന്തേർബാൾ ജില്ലകളിൽ നിേരാധനാജ്ഞയുമുണ്ട്.
സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ സബ്സർ ഭട്ട് കൊല്ലപ്പെട്ട ത്രാളിലേക്ക് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ മാർച്ച് നടത്തുമെന്ന വിഘടനവാദികളുടെ പ്രഖ്യാപനത്തെ തുടർന്നാണ് സൈന്യം കർശന നിയന്ത്രണം ഏർെപ്പടുത്തിയത്. മാർച്ച് തടയാനുള്ള നടപടികളുടെ ഭാഗമായി ശ്രീനഗർ-ജമ്മു ദേശീയപാത അടച്ചു. തെക്കൻ കശ്മീരിൽ പുൽവാമ ജില്ലയിലെ ത്രാളിൽ ചൊവ്വാഴ്ച ജനങ്ങൾ എത്തണമെന്ന് ഹുർറിയത്ത് കോൺഫറൻസ് വിഭാഗങ്ങളുടെ ചെയർമാന്മാരായ സയ്യിദ് അലിഷാ ഗീലാനി, മിർവാഇസ് ഉമർ ഫാറൂഖ് എന്നിവർ ആഹ്വാനം ചെയ്തിരുന്നു. ഏതു കാലാവസ്ഥയിലും താഴ്വരയെ രാജ്യത്തിെൻറ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് 300 കിലോമീറ്റർ ജമ്മു-ശ്രീനഗർ ദേശീയപാത.
ഞായർ, തിങ്കൾ ദിവസങ്ങളിലാണ് വിഘടനവാദികൾ ബന്ദിന് ആഹ്വാനം ചെയ്തതെങ്കിലും ചൊവ്വാഴ്ചയും ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. പെട്രോൾ പമ്പുകളും തുറന്നില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.