Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസര്‍ക്കാര്‍...

സര്‍ക്കാര്‍ ജീവനക്കാരുടെ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച് സര്‍ക്കാര്‍ ഉത്തരവ്

text_fields
bookmark_border
സര്‍ക്കാര്‍ ജീവനക്കാരുടെ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച് സര്‍ക്കാര്‍ ഉത്തരവ്
cancel

തിരുവനന്തപുരം: സര്‍ക്കാര്‍ജീവനക്കാരുടെ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണവുമായി സര്‍ക്കാര്‍ ഉത്തരവ്. അഭിനയിക്കാനും  പുസ്തകം പ്രസിദ്ധീകരിക്കാനും വാര്‍ത്ത വായിക്കാനുമൊക്കെ സര്‍ക്കാറിന്‍െറ മുന്‍കൂര്‍ അനുമതി വാങ്ങണം. സാഹിത്യ-സാംസ്കാരികപ്രവര്‍ത്തനം നടത്തുമ്പോള്‍ സര്‍ക്കാറിനെതിരായ വിമര്‍ശം ഭയന്നുകൂടിയാണ് ഉത്തരവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കലാ-സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം  മുന്‍കൂര്‍ അനുമതി വേണമെന്ന് നിര്‍ദേശിക്കുന്ന ഉത്തരവില്‍ ഇതിനെല്ലാം ആരാണ് അനുമതി നല്‍കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ മാസം 11ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് സെക്രട്ടറി കെ. അജയകുമാര്‍ സര്‍ക്കാറിനുവേണ്ടി പുറത്തിറക്കിയ ഉത്തരവ് ഇതിനകം വിവാദമായിട്ടുണ്ട്്. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനടക്കം ഉത്തരവിനെതിരെ  രംഗത്തത്തെി.
കലാ-സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാര്‍ക്ക് അനുമതി നല്‍കുന്നത് സര്‍ക്കാര്‍ ഓരോ അപേക്ഷയും പ്രത്യേകം പരിശോധിച്ച് തീരുമാനമെടുത്തശേഷം മാത്രമായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. സ്വകാര്യ റേഡിയോകളിലും ടെലിവിഷന്‍ ചാനലുകളിലും വാര്‍ത്താധിഷ്ഠിതമോ അല്ലാതെയോ ഉള്ള പരിപാടികള്‍ അവതരിപ്പിക്കുന്നതിനും ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന കലാ, കായിക, വിനോദ, ഭാഗ്യാന്വേഷണപരിപാടികളില്‍ പങ്കെടുക്കുന്നതിനും നിയന്ത്രണം ബാധകമാണ്.  സിനിമ, സീരിയല്‍, പ്രഫഷനല്‍ നാടകങ്ങള്‍ എന്നിവയില്‍ അഭിനയിക്കുന്നതിനും സര്‍ക്കാര്‍ജീവനക്കാര്‍ മുന്‍കൂര്‍ അനുമതി വാങ്ങണം.
സര്‍ക്കാര്‍ ജീവനക്കാരുടെ സാഹിത്യസൃഷ്ടികള്‍, ഗവേഷണ പ്രബന്ധങ്ങള്‍, ലേഖനസമാഹാരങ്ങള്‍, പഠനസഹായികള്‍ എന്നിവ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാനും മുന്‍കൂര്‍ അനുമതി ആവശ്യമാണ്. പുസ്തകത്തിന്‍െറ പ്രസാധകരും അവതാരിക എഴുതുന്നവരും ആരൊക്കെയാണെന്നും പുസ്തകത്തിന്‍െറ ഒരു പതിപ്പിന് നിശ്ചയിക്കുന്ന വില എത്രയാണെന്നും അനുമതി തേടുമ്പോള്‍ അറിയിച്ചിരിക്കണം. പുസ്തകത്തില്‍ ദേശതാല്‍പര്യ വിരുദ്ധവും സര്‍ക്കാര്‍നയങ്ങളെ വിമര്‍ശിക്കുന്നതുമായ പരാമര്‍ശങ്ങള്‍ ഇല്ളെന്നും ലാഭേച്ഛ കൂടാതെ ന്യായവില മാത്രമേ നിശ്ചയിച്ചിട്ടുള്ളൂവെന്നും ഗ്രന്ഥകാരന്‍ സര്‍ക്കാറിന് സത്യവാങ്മൂലം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 48 പ്രകാരം ജീവനക്കാര്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ കലാ, സാഹിത്യ, ശാസ്ത്ര, ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാമായിരുന്നു. ഇത് ഒൗദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം വരാത്ത വിധവും ലാഭേച്ഛയില്ലാതെയുമായിരിക്കണം എന്നുമാത്രം.  ടെലിവിഷന്‍ ചാനലുകളില്‍ വാര്‍ത്ത വായിക്കുന്നതിനും സീരിയലുകളിലും സിനിമകളിലും പ്രഫഷനല്‍ നാടകങ്ങളിലും അഭിനയിക്കുന്നതിനും മറ്റ് അണിയറപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ധാരാളം സര്‍ക്കാര്‍ജീവനക്കാര്‍ അനുമതി തേടുന്നുണ്ടെന്ന് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
അനുമതിയില്ലാതെ പലരും ഇക്കാര്യങ്ങള്‍ ചെയ്യുന്നതായി സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് പുതിയ നടപടിയെന്നും ഉത്തരവില്‍ പറയുന്നു. പുതിയ ഉത്തരവുപ്രകാരം സര്‍ക്കാര്‍അനുമതി കിട്ടാന്‍ ജീവനക്കാര്‍ ഏറെ പ്രയാസപ്പെടേണ്ടിവരും. വകുപ്പുമേധാവിയോ മേലധികാരിയോ ആവും അനുമതി നല്‍കുക. അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചാകും അനുമതി.


കലാ-സാഹിത്യ പ്രവര്‍ത്തനത്തിനുള്ള സെന്‍സര്‍ഷിപ് സാംസ്കാരിക ഫാഷിസം –വി.എസ്
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണവും സെന്‍സര്‍ഷിപ്പും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി സാംസ്കാരിക ഫാഷിസമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പിന്‍വലിക്കണം. അതിനു തയാറായില്ളെങ്കില്‍  ജനാധിപത്യ വിശ്വാസികളെ മുഴുവന്‍ യോജിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കും.
പുതിയ ഉത്തവിലൂടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മലയാള ഭാഷയുടെയും സംസ്കാരത്തിന്‍െറയും അന്തകരായി മാറുകയാണ്. രാജ്യത്ത് മാത്രമല്ല, ലോകത്തെവിടെയും കലാകാരന്മാരെയും സാഹിത്യകാരെയും ശ്വാസംമുട്ടിക്കുന്ന നടപടികള്‍ക്ക് എതിരെ പ്രതിഷേധവും ചെറുത്തുനില്‍പും ഉയര്‍ത്തുന്നവരാണ് മലയാളികള്‍. അത്തരത്തിലെ കേരളീയരുടെ സര്‍ഗവ്യാപാരങ്ങളെ തടയാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ സംസ്ഥാനത്തെ അന്ധകാരയുഗത്തിലേക്ക് തള്ളിവിടുകയാണെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.


സംഘ്പരിവാറിനെ സഹായിക്കുന്ന തീരുമാനം –ബാലചന്ദ്രന്‍ വടക്കേടത്ത്
തൃശൂര്‍: സര്‍ക്കാര്‍ ജീവനക്കാരുടെ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ വിലക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ശരിയല്ളെന്ന്  നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്. മോദി സര്‍ക്കാര്‍ ആവിഷ്കാരത്തിന് മീതെ കൊണ്ടു വരുന്ന വിലക്കുകള്‍ക്ക് തുല്യമാണിതെന്നും ഇതുവഴി കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങളെ അമ്പരപ്പിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.  നിലവിലുള്ള  കോണ്‍ട്രാക്ട് റൂള്‍ അനുസരിക്കാന്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ബാധ്യസ്ഥരാണ്. അത് പുനര്‍നിര്‍മിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. മുപ്പതുവര്‍ഷം സര്‍ക്കാര്‍ ജീവനക്കാരനായിരുന്നാണ് താന്‍ ഇരുപത് പുസ്തകങ്ങള്‍ എഴുതിയത്.  ഒന്നോ രണ്ടോ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടതാണ് എഴുതാനുള്ള സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുന്നതെങ്കില്‍ അത് ലജ്ജാകരമാണ്. ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയല്ലാതെ സാഹിത്യത്തിനും കലക്കും വിലക്കേര്‍പ്പെടുത്തുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala government
Next Story