പൊലീസ് സേനയിലെ ജോലി തട്ടിപ്പ്; രണ്ടുപേർ കൂടി അറസ്റ്റിൽ
text_fieldsആലപ്പുഴ: പൊലീസ് സേനയിലെ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപേർ കൂടി അറസ്റ്റിൽ. തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ പ്രദീപിനെയും മുഖ്യപ്രതി ശരണ്യയുടെ സഹായിയെയുമാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശരണ്യയെ സഹായിച്ചെന്ന കുറ്റമാണ് ഇവർക്കെതിരെ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പ്രതികളെ കായംകുളം കോടതിയിൽ ഇന്ന് ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
കേസിൽ ഉൾപ്പെട്ട തൃക്കുന്നപ്പുഴ എസ്.ഐ ആയിരുന്ന സന്ദീപ്, സിവില്‍ പൊലീസ് ഓഫിസര്‍ പ്രദീപ് എന്നിവരെ ഐ.ജി നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവി വി. സുരേഷ് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആരോപണവിധേയനായ കായംകുളം ഡിവൈ.എസ്.പിയെ സ്ഥലംമാറ്റിയിരുന്നു.
റിമാന്‍ഡിലായ ഹരിപ്പാട് തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറ വീട്ടില്‍ ശരണ്യ (23) ഹരിപ്പാട് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയിലെ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് തട്ടിപ്പ് കേസിന് വലിയ വാർത്താപ്രാധാന്യം ലഭിച്ചത്. ഇതേതുടർന്നാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.