Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅട്ടപ്പാടിയിലെ വിവാദ...

അട്ടപ്പാടിയിലെ വിവാദ കുപ്പിവെള്ള കമ്പനിയുടെ പ്രവര്‍ത്തനം നിരോധിച്ചു

text_fields
bookmark_border

പാലക്കാട്: പരിസ്ഥിതി പ്രാധാന്യമുള്ള സൈലന്‍റ്വാലി ദേശീയോദ്യാനത്തോട് ചേര്‍ന്ന് കിടക്കുന്ന വിവാദ കുപ്പിവെള്ള കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിരോധിച്ച് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി ഉത്തരവിട്ടു. വനം, റവന്യൂ, ഭൂജല വകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് നടപടി.
മണ്ണാര്‍ക്കാട് താലൂക്കിലെ കള്ളമല താനിച്ചുവട് കേന്ദ്രമാക്കിയുള്ള ജെ ആന്‍ഡ് ജെ മിനറല്‍ വാട്ടര്‍ കമ്പനിയുടെ പ്രവര്‍ത്തനം നേരത്തേ വിവാദമായിരുന്നു. ഒറ്റപ്പാലം സബ് കലക്ടര്‍ നേരത്തേ ഇതിന് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. സൈലന്‍റ്വാലി പാര്‍ക്ക് അതിര്‍ത്തിയുടെ പത്ത് കിലോമീറ്റര്‍ ഉള്ളിലാണ് മിനറല്‍ വാട്ടര്‍ കമ്പനി. തങ്ങള്‍ക്കെതിരായി റവന്യൂ അധികൃതര്‍ നേരത്തേയെടുത്ത നടപടി ഹൈകോടതിയില്‍ ചോദ്യം ചെയ്ത കമ്പനിക്ക് അനുകൂല ഉത്തരവ് ലഭിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് വിവിധ വകുപ്പ് തലവന്മാരുടെ യോഗം വിളിച്ച ശേഷം തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടര്‍ മേല്‍കോടതി ഉത്തരവ് നല്‍കി. ഇത് പ്രകാരം ചേര്‍ന്ന യോഗത്തിന് ശേഷമാണ് പ്രവര്‍ത്തനാനുമതി നിരോധിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bottle water
Next Story