മാണിക്കെതിരെ തെളിവില്ലെന്ന റിപ്പോർട്ട് കോടതി ഇന്ന് പരിഗണിക്കും
text_fieldsതിരുവനന്തപുരം: ബാര്‍ കോഴക്കേസിൽ മുന്‍മന്ത്രി കെ.എം മാണിക്കെതിരെ തെളിവില്ലെന്ന തുടരന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പടെയുളളവർ സമർപ്പിച്ച ഹരജിയിലുള്ള വാദവും ഇന്ന് നടക്കും.
സർക്കാരിന്‍റെ പുതിയ മദ്യനയത്തിന്‍റെ ഭാഗമായി നഷ്‌ടം സംഭവിച്ച ബിജുരമേശ് സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനാണ് ആരോപണം ഉന്നയിച്ചതെന്നായിരുന്നു എസ്‍.പി ആര്‍.സുകേശന്‍റെ കണ്ടെത്തല്‍. കെ.എം മാണി ബാറുടമകളില്‍ നിന്ന് പണം വാങ്ങിയതിന് തെളിവുകളില്ല. കേസിലെ ഏക ദൃക്‍സാക്ഷി അമ്പിളിയുടെ മൊഴി വിശ്വസനീയമല്ല എന്നീ കണ്ടെത്തലുകള്‍ക്കെതിരെയാണ് വി.എസ് അടക്കമുള്ളവര്‍ കോടതിയെ സമീപിച്ചത്.
ആദ്യറിപ്പോര്‍ട്ടിൽ വിശദമായ വാദം കേട്ടതു കൊണ്ട് വീണ്ടും വാദം കേള്‍ക്കേണ്ടതില്ലെന്നാണ് വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍റെ നിലപാട്. എന്നാല്‍ കേസില്‍ ആക്ഷേപം സമര്‍പ്പിക്കാന്‍ ബിജു രമേശ് ഉള്‍പ്പടെയുള്ളവര്‍ക്ക് കോടതി അവസരം നൽകിയിരുന്നു. ഈ ആക്ഷേപ ഹര്‍ജികളില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.