യു.ഡി.എഫ് രണ്ടാംഘട്ട സീറ്റു വിഭജന ചര്‍ച്ച ആരംഭിച്ചു
text_fieldsതിരുവനന്തപുരം: മുന്നണിയിലെ മറ്റ് ഘടകകക്ഷികളുമായുള്ള കോൺഗ്രസിൻറെ രണ്ടാംഘട്ട സീറ്റു വിഭജന ചര്‍ച്ച ആരംഭിച്ചു. കേരള കോണ്‍ഗ്രസ് -എം, ജേക്കബ് വിഭാഗം, ജെ.ഡി.യു എന്നിവരുമായാണ് ചര്‍ച്ച നടക്കുന്നത്. അതേ സമയം, യു.ഡി.എഫിന്‍െറ രാജ്യസഭാ സ്ഥാനാര്‍ഥികളായ എ.കെ. ആന്‍റണിയും എം.പി. വീരേന്ദ്രകുമാറും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പത്തു വര്‍ഷത്തിനുശേഷം ഇതാദ്യമായി ആന്‍റണിയും യു.ഡി.എഫ് യോഗത്തില്‍ പങ്കെടുത്തു.
പഴയ ജോസഫ് വിഭാഗത്തിലെ ഭൂരിഭാഗവും പാര്‍ട്ടി വിട്ടതിനാല്‍ കഴിഞ്ഞതവണത്തെ സീറ്റുകള്‍ ഇപ്രാവശ്യം നല്‍കാന്‍ കഴിയില്ളെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മാണി ഗ്രൂപ്പില്‍നിന്ന് പോയ പി.സി. ജോര്‍ജിന്‍െറ പൂഞ്ഞാര്‍, ഡോ. കെ.സി. ജോസഫിന്‍െറ കുട്ടനാട് സീറ്റുകള്‍ തിരികെ നല്‍കണമെന്നും വാദമുണ്ട്. എന്നാല്‍, ഒന്നും വിട്ടുകൊടുക്കില്ളെന്നും മൂന്ന് സീറ്റ് അധികം വേണമെന്നുമാണ് മാണിഗ്രൂപ് നിലപാട്. ജെ.ഡി.യുവുമായുള്ള ചര്‍ച്ചയിലും കടമ്പകളുണ്ട്. പത്തു സീറ്റാണ് അവരുടെ ആവശ്യം. മത്സരിച്ച് തോറ്റ ചില സീറ്റുകള്‍ക്കുപകരം വിജയസാധ്യതയുള്ളവ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു. എന്നാല്‍, വീരേന്ദ്രകുമാറിന് രാജ്യസഭാസീറ്റ് നല്‍കിയ സാഹചര്യത്തില്‍ അമിത അവകാശവാദത്തില്‍നിന്ന് പിന്മാറണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. അങ്കമാലി സീറ്റിന്‍െറ കാര്യത്തില്‍ ജേക്കബ് ഗ്രൂപ്പും കോണ്‍ഗ്രസും നിഴല്‍യുദ്ധം തുടരുകയാണ്. ആര്‍.എസ്.പിയുമായും സി.എം.പിയുമായും നാളെയാണ് ചര്‍ച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.