Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണാവധി കഴിഞ്ഞിട്ടും...

ഓണാവധി കഴിഞ്ഞിട്ടും സംസ്ഥാനത്തെ 215 ഹൈസ്കൂളുകളിൽ പ്രധാനാധ്യാപകരില്ല

text_fields
bookmark_border
school
cancel

കൽപറ്റ: സ്കൂൾ തുറന്ന് നാലുമാസം പിന്നിട്ടിട്ടും സംസ്ഥാനത്തെ 215 സർക്കാർ ഹൈസ്കൂളുകളിൽ ഇനിയും പ്രധാനാധ്യാപകരെ നിയമിച്ചില്ല. 1129 ഹൈസ്കൂളുകളുള്ള സംസ്ഥാനത്ത് 20 ശതമാനത്തോളം വിദ്യാലയങ്ങളിൽ പ്രധാനാധ്യാപകരില്ലാത്തത് ദൈനംദിന പ്രവർത്തനങ്ങളെയടക്കം ബാധിക്കുന്നുണ്ട്. തിരുവനന്തപുരം ഒഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രധാനാധ്യാപകരുടെ ഒഴിവുണ്ടെങ്കിലും പാദവാര്‍ഷിക പരീക്ഷയും പൂര്‍ത്തിയാക്കി ഓണാവധിക്കുശേഷം സ്കൂളുകൾ തുറന്നിട്ടും നിയമന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ ഒഴിവുള്ളത് -42. കോട്ടയത്ത് 30ഉം എറണാകുളത്ത് 29ഉം ഹൈസ്കൂളുകളിൽ പ്രധാനാധ്യാപകരില്ല. വയനാട്, കണ്ണൂർ ജില്ലകളിൽ 23 വീതം ഒഴിവുകളാണുള്ളത്. സ്ഥാപന മേധാവികളായി സ്ഥാനക്കയറ്റത്തിന് അര്‍ഹരായ അധ്യാപകരെ അതത് അക്കാദമിക വര്‍ഷത്തിന് തൊട്ടുമുമ്പുള്ള മാസങ്ങളില്‍ കണ്ടെത്തി നടപടികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍, മേയ് മാസങ്ങളില്‍ നിയമിക്കുന്ന രീതിയാണ് നിലവിലുള്ളത്. ജൂണ്‍ മാസം സ്‌കൂള്‍ തുറക്കുന്നതിനുമുമ്പേ പുതിയ പ്രധാനാധ്യാപകന്റെ മേല്‍നോട്ടത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനും സ്കൂൾ പ്രവേശനോത്സവമടക്കം നടത്താനുമാണ് വേനലവധിക്കാലത്ത് നിയമനം പൂര്‍ത്തിയാക്കുന്നത്.

എം.എ. ഖാദര്‍ ചെയര്‍മാനായ വിദഗ്ധസമിതി റിപ്പോര്‍ട്ടിലും ഇക്കാര്യം നിർദേശിച്ചിട്ടുണ്ട്. അതത് ജില്ല വിദ്യാഭ്യാസ ഓഫിസർമാർ നൽകുന്ന പ്രമോഷൻ ലിസ്റ്റ് ഡയറക്ടർ ജനറൽ ഓഫ് എജുക്കേഷൻ (ഡി.ജി.ഇ) പരിശോധിച്ചശേഷം പ്രമോഷൻ കമ്മിറ്റിയാണ് അവസാന അംഗീകാരം നൽകേണ്ടത്. ജൂൺ 15ന് പ്രധാനാധ്യാപകരുടെ ട്രാൻസ്ഫർ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ, പ്രമോഷൻ നടപടികൾ പൂർത്തിയാക്കി ഒഴിവുകൾ നികത്താനുള്ള നടപടി ഉണ്ടായില്ല.

ഓണാവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കുന്നതോടെ സംസ്ഥാനതലം വരെ വിവിധ മേളകള്‍ നടക്കും. കൂടാതെ സ്‌കൂളുകളിലെ പാഠ്യ -പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, അധ്യാപകരുടെ ക്ലാസ് തല പരിശോധനയടക്കമുള്ള സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര പ്രവര്‍ത്തനങ്ങള്‍, അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ സേവന-വേതന കാര്യങ്ങൾ എന്നിവക്കെല്ലാം സ്ഥാപനമേധാവിയുടെ സാന്നിധ്യം അത്യാവശ്യമാണ്. ഇതാദ്യമായാണ് സ്ഥാപന മേധാവിയുടെ കസേരകള്‍ ഇത്രയധികം ഒഴിഞ്ഞുകിടക്കുന്നത്. നിലവിൽ പ്രധാനാധ്യാപകന്റെ ചുമതലയുള്ളയാൾ നേരത്തേയുള്ള ഉത്തരവാദിത്തത്തിനുപുറമെ വകുപ്പുതല യോഗങ്ങൾ, മറ്റ് പരിശീലന പരിപാടികൾ, സ്കൂളിലെ മറ്റ് ചുമതലകൾ തുടങ്ങിയവയും നിർവഹിക്കേണ്ട അവസ്ഥയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala government schoolshortage of teachers
Next Story