മഴയിൽ 30 ശതമാനത്തിെൻറ കുറവ് മൺസൂൺ അവസാനിക്കാൻ രണ്ടുമാസം കൂടി
text_fieldsപത്തനംതിട്ട: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ പെയ്തുതുടങ്ങി രണ്ടുമാസം പിന്നിടുേമ്പാഴും 30 ശതമാനത്തിെൻറ കുറവ്. പ്രതീക്ഷ സെപ്റ്റംബർ 30വരെ ഇനിയുള്ള രണ്ടു മാസത്തിൽ. ജലവൈദ്യുതി പദ്ധതികൾ ഏറ്റവും കൂടുതലുള്ള ഇടുക്കി ജില്ലയിൽ മഴയിൽ 43.67 ശതമാനത്തിെൻറ കുറവാണ് രേഖപ്പെടുത്തിയത്. വയനാട്ടിലാണ് ഏറ്റവും കുറവ് ലഭിച്ചത്.
ജൂൺ ഒന്നിന് ആരംഭിച്ച തെക്കുപടിഞ്ഞാറൻ മൺസൂൺ ആദ്യ ഒരാഴ്ച ശക്തമായിരുന്നു. പിന്നീട് ദുർബലമാവുകയായിരുന്നു. സെപ്റ്റംബർ 30വരെ കാലയളവിൽ ലഭിക്കേണ്ട 2039.7മില്ലി മീറ്ററിൽ 1375.9 ഉം ജൂലൈ 31വരെ രണ്ടു മാസമാണ് കിേട്ടണ്ടത്. എന്നാൽ, പെയ്തത് 959.9 മില്ലിമീറ്ററും.
കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിലും പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. ജൂണിൽ എട്ടും ജൂലൈയിൽ 39ശതമാനത്തിെൻറയും കുറവാണുണ്ടായത്. കഴിഞ്ഞവർഷം ഒട്ടാകെ 34ശതമാനത്തിെൻറ കുറവാണുണ്ടായത്. കഴിഞ്ഞവർഷം ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് വയനാട്ടിലെ മാനന്തവാടിയിലാണ്--ജൂൺ 29ന് രാവിൽ അവസാനിച്ച 24 മണിക്കൂറിൽ 27 സെൻറി മീറ്റർ. ഇത്തവണ ഏറ്റവും കുറഞ്ഞ മഴ പെയ്തതും ഇവിടെയാണ്-ഇതുവരെ 57.81 ശതമാനത്തിെൻറ കുറവ്. 1808 മില്ലിമീറ്റർ മഴക്കുപകരം 762.87 മില്ലിമീറ്റർ.
മറ്റു ജില്ലകളിൽ മഴയിലുണ്ടായ കുറവ് ഇപ്രകാരം. ആലപ്പുഴ-26.59, എറണാകുളം-16.23, കണ്ണൂർ-30.91, കാസർകോട്--23.6, കൊല്ലം-22.76, കോട്ടയം-19.65, കോഴിക്കോട്--19.75, മലപ്പുറം--31.15, പാലക്കാട്-28.49, പത്തനംതിട്ട--30.82, തിരുവനന്തപുരം-34.5, തൃശൂർ--26.46.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.