Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടിശ്ശിക 800 കോടി;...

കുടിശ്ശിക 800 കോടി; സപ്ലൈകോ ടെൻഡർ ബഹിഷ്കരിച്ച് വിതരണക്കാർ

text_fields
bookmark_border
കുടിശ്ശിക 800 കോടി; സപ്ലൈകോ ടെൻഡർ ബഹിഷ്കരിച്ച് വിതരണക്കാർ
cancel

കൊച്ചി: ‘ബാങ്കിൽനിന്നും മറ്റും ഉയർന്ന പലിശക്ക് കടമെടുത്താണ് സാധനങ്ങളെടുക്കുന്നത്. വീട്ടുകാരുടെ സ്വർണം പണയം വെച്ചവരും കൂട്ടത്തിലുണ്ട്. പലിശക്കാർ ഭീഷണിയുമായി വീട്ടിൽ വരാൻ തുടങ്ങി. സർക്കാർ ഇത്തരമൊരു ചതി ചെയ്യുമെന്ന് കരുതിയതല്ല.

ഏഴുമാസത്തെ കുടിശ്ശികയായി കിട്ടാനുള്ളത് 800 കോടി രൂപയാണ്. ഇതും തേടി കയറിയിറങ്ങാത്ത ഓഫിസുകളില്ല. അവസാന ശ്രമമായാണ് ഇത്തവണത്തെ ടെൻഡറിൽ പങ്കെടുക്കേണ്ട എന്നു തീരുമാനിച്ചത് -സപ്ലൈകോയിലേക്ക് സബ്സിഡി ഇനങ്ങളുൾപ്പെടെ വിതരണം ചെയ്യുന്ന ഫുഡ് ഗ്രെയിൻസ് പൾസസ് ആന്‍ഡ് സ്പൈസസ് സപ്ലയേഴ്സ് അസോസിയേഷൻ (എഫ്.ജി.പി.എസ്.എസ്.എ) എന്ന സംഘടനയിലെ അംഗങ്ങളുടെ ദുരിതാനുഭവമാണിത്.

സപ്ലൈകോക്ക് സാധനങ്ങൾ വിതരണം ചെയ്ത വകയിൽ ഇവർക്ക് കിട്ടാനുള്ളത് 800 കോടി രൂപയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിതരണക്കാർ വ്യാഴം, വെള്ളി ദിവസങ്ങളിലെ സപ്ലൈകോ ഇ-ടെൻഡറുകൾ ബഹിഷ്കരിച്ചിരിക്കുകയാണ്. 18 മുതൽ വിതരണക്കാരും ജീവനക്കാരും കുടുംബാംഗങ്ങളുമുൾപ്പെടെ എറണാകുളത്തെ സപ്ലൈകോ ആസ്ഥാനത്തിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തും.

തുക കിട്ടാത്തതിനാൽ ഇതരസംസ്ഥാനങ്ങളിലെ ഉൽപാദകരും മില്ലുടമകളുമെല്ലാം ഓർഡർ സ്വീകരിക്കണ്ട എന്ന് തീരുമാനിച്ചതായി അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സബ്സിഡി സാധനങ്ങൾ അടക്കം നിത്യോപയോഗ വസ്തുക്കളായ അരി, പയർവർഗങ്ങൾ, മുളക്, മല്ലി, പഞ്ചസാര തുടങ്ങിയവ വിതരണം ചെയ്യുന്ന സംഘടനയാണ് എഫ്.ജി.പി.എസ്.എസ്.എ. എഫ്.ജി.പി.എസ്.എസ്.എ പ്രസിഡൻറ് വി. മഹേന്ദ്രൻ, ജന. സെക്രട്ടറി എം. അൻവർ, ജമാൽ, റഹീം, പോൾരാജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SUPPLYCO
News Summary - 800 crore dues; Suppliers boycott Supplyco tender
Next Story