Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏഴുമാസം പ്രായമുള്ള...

ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആന്ധ്ര സ്വദേശിയും സുഹൃത്തും പിടിയിൽ

text_fields
bookmark_border
eswarappa
cancel

തിരുവനന്തപുരം: ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആന്ധ്ര സ്വദേശിയും സുഹൃത്തും പിടിയിൽ. ആന്ധ്ര സ്വദേശി ഈശ്വരപ്പയെയും രേവണ്ണയെയുമാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ 8.45ന് വിതുര തോട്ടുമുക്ക് സ്വദേശി ഷാനിന്‍റെ ഇളയകുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്.

സംഭവം നടക്കുമ്പോൾ ഷാനും ഭാര്യയും രണ്ടു മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സിറ്റൗട്ടിനടുത്തെ ഹാളിലെ വാതിലിന് സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ സമീപത്തേക്ക് മുട്ടിൽ ഇഴഞ്ഞുവന്ന ഈശ്വരപ്പ കൈയിൽ പിടിച്ച് വലിക്കുകയായിരുന്നു. ഈ സമയം മാതാവ് മൂത്തകുട്ടിക്ക് ആഹാരം കൊടുക്കുകയായിരുന്നു. കൈയിൽ പിടിച്ച് വലിക്കുന്നത് കണ്ട ഷാൻ വീടിന് പുറത്തുവന്നപ്പോൾ പ്രതി ഭിക്ഷ ചോദിച്ച ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.

തുടർന്ന് ഷാനും അയൽവാസികളും ചേർന്ന് പ്രതിയെ പിടികൂടി വിതുര പൊലീസിന് കൈമാറി. ഈശ്വരപ്പക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് രേവണ്ണയെ ആനപ്പെട്ടിയിൽ നിന്നാണ് നാട്ടുകാർ പിടികൂടിയത്. മാതാപിതാക്കളുടെ പരാതിയിൽ ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnappingAndhra NativeArrest
News Summary - A native of Andhra and his friend were arrested for trying to kidnap a seven-month-old baby girl
Next Story