സംസ്ഥാന സർക്കാർ ആനൂകൂല്യങ്ങൾക്കും ‘12 അക്കം’ ഉപാധിയാകും
text_fieldsതിരുവനന്തപുരം: ആധാറിെൻറ ഭരണഘടനസാധുതക്ക് സുപ്രീംകോടതി അംഗീകാരം നൽകിയ സാഹചര്യത്തിൽ ക്ഷേമ പെൻഷനുകളടക്കമുള്ള സംസ്ഥാന സർക്കാർ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധ ഉപാധിയാകും. പുതിയ െഎ.ടി നയത്തിെൻറ വെളിച്ചത്തിൽ ആനുകൂല്യങ്ങൾക്കുള്ള ഏകീകൃത തിരച്ചറിയൽ രേഖ ആധാറായി നിശ്ചയിക്കാൻ സർക്കാർ നടപടി തുടങ്ങിയിരുന്നു.
ഒേര സേവനത്തിന് പല സ്ഥലങ്ങളിൽ വ്യത്യസ്ത തിരിച്ചറിയൽ രേഖ ഹാജരാക്കി ആനുകൂല്യങ്ങൾ തട്ടുന്നതടക്കം ചെറുക്കാൻ ആധാറിലൂടെ കഴിയും. 99.98 ശതമാനം പേരും ആധാർ സ്വന്തമാക്കിയ കേരളത്തിൽ ആധാർ നമ്പർ ബന്ധിപ്പിച്ചുള്ള സംരംഭങ്ങൾക്ക് പ്രയോഗിക ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.
സര്ക്കാര് സംവിധാനങ്ങളുമായി ആധാർ ബന്ധിപ്പിക്കുമെന്നാണ് ഇടത് സർക്കാറിെൻറ െഎ.ടി നയം വ്യക്തമാക്കുന്നത്. ക്ഷേമ-ക്ഷേമനിധി പെൻഷൻ, റേഷൻകാർഡ്, ജലഅതോറിറ്റി കണക്ഷൻ, വാഹന രജിസ്ട്രേഷൻ അടക്കമുള്ള കാര്യങ്ങളിലാവും ആദ്യഘട്ടം ആധാർ ബാധകമാക്കുക.
![Details Details](https://www.madhyamam.com/sites/default/files/Details_0.jpg)
സെപ്റ്റംബർ 25 വരെയുള്ള കണക്കു പ്രകാരം കേരളത്തിൽ 3,71,63,994 പേരാണ് ആധാർ രജിസ്റ്റർ ചെയ്തത്. അഞ്ചു വയസ്സിനു താെഴ 13,12,912 പേരും അഞ്ചിനും 18 നും ഇടയിൽ 67,29,817 പേരും ആധാറെടുത്തിട്ടുണ്ട്.
ഒാഫിസുകളിൽ ഫിംഗർ പ്രിൻറ് റീഡറുകൾ വേണം
ആധാർ ബന്ധിപ്പിക്കുന്ന സംവിധാനം പ്രാവർത്തികമാക്കുന്നതിന് മുന്നോടിയായി വിരലടയാളം തിരിച്ചറിയുന്നതിനുള്ള ഉപകരണം (ഫിംഗർ പ്രിൻറ് റീഡർ) ഒാഫിസുകളിൽ സ്ഥാപിക്കണം. ബാങ്ക് അക്കൗണ്ടും വ്യക്തിഗത വിവരങ്ങളുമടക്കം ആധാറിൽ ഉൾക്കൊള്ളുന്നതിനാൽ ആധാർനമ്പർ നൽകുേമ്പാൾ അപേക്ഷെൻറ പൂർണവിവരം കമ്പ്യൂട്ടറിൽ ലഭിക്കും. ആനുകൂല്യങ്ങളിലെ ഇരട്ടിപ്പടക്കം തടയാൻ കഴിയും എന്നതിനൊപ്പം അപേക്ഷവിവരം വീണ്ടും ടൈപ് ചെയ്യാനെടുക്കുന്ന സമയവും ലാഭിക്കാം.
നമ്പർ അപേക്ഷകെൻറ തന്നെയാേണാ എന്ന് ഫിംഗർ പ്രിൻറ് റീഡറിലൂടെ ഉറപ്പു വരുത്താം. ഇ-ഡിസ്ട്രിക്റ്റ് സംവിധാനത്തിൽ നിലവിൽ ആധാർ ബന്ധപ്പെടുത്തുന്നുണ്ട്. ഇ-ഡിസ്ട്രിക്റ്റിൽ പ്രൊൈഫൽ തയാറാക്കുന്നതിന് ആധാർ നമ്പർ കൂടി ആവശ്യപ്പെടുന്നുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.