നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം: കുഞ്ഞ് തന്‍റേതെന്ന് യുവതി
text_fieldsആലപ്പുഴ: നവജാതശിശുവിനെ തുമ്പോളിയിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ കുഞ്ഞ് തന്‍റേതെന്ന് യുവതി സമ്മതിച്ചു. കടപ്പുറം വനിത-ശിശു ആശുപത്രിയിൽ കഴിയുന്ന യുവതിയെ തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ ആരോഗ്യവതിയല്ലെന്ന് കണ്ടെത്തിയതോടെ നിരീക്ഷണം നീട്ടി. ചൊവ്വാഴ്ച ആശുപത്രിവിട്ടശേഷം യുവതിയെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് നോർത്ത് പൊലീസ് അറിയിച്ചു.
വയറുവേദനയാണെന്ന് പറഞ്ഞ് രക്തസ്രാവത്തോടെ ചികിത്സതേടിയെത്തിയ യുവതി പ്രസവിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. യുവതിയുടെ വീടിനടുത്തെ കുറ്റിക്കാട്ടിൽനിന്ന് കുഞ്ഞിനെ ലഭിച്ചതടക്കമുള്ള സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവർതന്നെ പ്രസവിച്ചതാണെന്നായിരുന്നു പൊലീസിന്‍റെ നിഗമനം.
എന്നാൽ, കുട്ടി തന്‍റേതല്ലെന്ന നിലപാട് യുവതി ആവർത്തിച്ചതിനാൽ അമ്മയെ കണ്ടെത്താൻ ഡി.എൻ.എ അടക്കമുള്ള ശാസ്ത്രീയ പരിശോധനയെക്കുറിച്ച് ആലോചിച്ചിരുന്നു.ഒടുവിൽ കുഞ്ഞ് തന്‍റേതെന്ന് യുവതി സമ്മതിക്കുകയായിരുന്നു. കുഞ്ഞിന്‍റെ ആരോഗ്യം തൃപ്തികരമാണെങ്കിലും കുറച്ചുദിവസം കൂടി ചികിത്സ വേണമെന്ന് ഡോക്ടർമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.