അഭിമന്യു വധം: നാലാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
text_fieldsകൊച്ചി: മഹാരാജാസ് കോളജിൽ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പള്ളുരുത്തി പുതിയാണ്ടിൽ റിയാസ് ഹുസൈെൻറ (37) ജാമ്യാപേക്ഷയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. കേസ് ഡയറി പരിശോധിക്കുേമ്പാൾ പ്രഥമദൃഷ്ട്യാ പ്രതിക്ക് കുറ്റകൃത്യത്തിെല പങ്ക് വ്യക്തമാണ്. പ്രതി ഗൂഢാലോചനയിൽ നേരിട്ട് ബന്ധമുള്ള ആളാണെന്നാണ് മനസ്സിലാകുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് പ്രതിയുടെ സാന്നിധ്യം വ്യക്തമാണ്.
കൂടാതെ, അഭിമന്യുവിെൻറ സുഹൃത്തായ രാഹുൽ കൃഷ്ണയെ ആക്രമിച്ചതിലും റിയാസിന് പങ്കുണ്ടെന്ന പ്രോസിക്യൂഷൻ വാദങ്ങൾകൂടി പരിഗണിച്ചാണ് കോടതി ജാമ്യം നൽകാൻ വിസമ്മതിച്ചത്. കുറ്റകൃത്യത്തിെൻറ ഗൗരവം പരിഗണിക്കുേമ്പാൾ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസ് ചൊവ്വാഴ്ച നൽകിയ കുറ്റപത്രത്തിൽ റിയാസിനെ ഉൾപ്പെടുത്തിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.