ആരോഗ്യവകുപ്പിനെതിരെ അഭിരാമിയുടെ കുടുംബം പൊലീസിൽ പരാതി നൽകി
text_fieldsപെരുനാട്: തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റ് പ്രതിരോധ കുത്തിവെപ്പെടുത്തിട്ടും പേവിഷബാധയേറ്റ് മരണപ്പെട്ട പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീന ഭവനിൽ അഭിരാമിയുടെ (12) കുടുംബം ആരോഗ്യവകുപ്പിനെതിരെ പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.
കടിയേറ്റ അഭിരാമിക്ക് ചികിത്സ തേടിയെത്തിയപ്പോൾ വീഴ്ചവരുത്തിയ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയപ്പോൾ ഡോക്ടറും ജീവനക്കാരും ആംബുലൻസ് ഡ്രൈവറും ഇല്ലായിരുന്നെന്ന് പരാതിയിൽ പറയുന്നു.
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ അടക്കമുള്ളവരുടെ അനാസ്ഥ മൂലം മൂന്ന് മണിക്കൂർ വൈകിയാണ് അഭിരാമിക്ക് പ്രഥമ ശുശ്രൂഷ ലഭിച്ചത്.
മുറിവ് വൃത്തിയാക്കാൻ ആശുപത്രി അധികൃതർ തയാറായില്ല. മുറിവ് വൃത്തിയാക്കാൻ സോപ്പ് വാങ്ങാൻ മാതാപിതാക്കളെ ആശുപത്രിക്ക് പുറത്തേക്ക് പറഞ്ഞുവിട്ടു. തങ്ങളാണ് മുറിവ് കഴുകിയതെന്നും മാതാപിതാക്കളായ രജനി, ഹരീഷ് എന്നിവർ പരാതിയിൽ ചൂണ്ടിക്കാട്ടി. രജനിയുടെ പിതാവ് ളാഹ ശശിയും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.