Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിൻ തീവെപ്പ്:...

ട്രെയിൻ തീവെപ്പ്: പ്രതി ഷൊർണൂരിൽ ചെലവിട്ടത് 14 മണിക്കൂർ

text_fields
bookmark_border
ട്രെയിൻ തീവെപ്പ്: പ്രതി ഷൊർണൂരിൽ ചെലവിട്ടത് 14 മണിക്കൂർ
cancel

ഷൊർണൂർ: ട്രെയിനിൽ തീയിട്ട കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ഷൊർണൂർ റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലുമായി 14 മണിക്കൂർ തങ്ങിയതായി പ്രാഥമിക നിഗമനം. പ്രതി ഷൊർണൂരിൽ ഇറങ്ങിയതായി പറയുന്ന 12218 ചണ്ഡിഗഢ്- കൊച്ചുവേളി സമ്പർക്ക് ക്രാന്തി എക്സ്പ്രസ് ആ ദിവസം പുലർച്ച 4.52ന് ഷൊർണൂരിലെത്തി 5.24ന് യാത്ര തുടർന്നതായാണ് റെയിൽവേ രേഖകളിലുള്ളത്. സംഭവം നടന്ന ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പ്രസ്‍തുത ദിവസമെത്തിയത് വൈകീട്ട് 7.11നാണ്.

പുലർച്ച വന്നിറങ്ങിയ പ്രതി പകൽ മുഴുവൻ ഷൊർണൂരിലും പരിസരങ്ങളിലും ചെലവഴിക്കുകയായിരുന്നെന്നാണ് ​പൊലീസ് നിഗമനം. ഇതിനിടയിൽ പ്രതി എവിടേക്കെങ്കിലും പോയിട്ടുണ്ടോയെന്ന് വിശദമായ അന്വേഷണത്തിലേ അറിയാനാകൂ. ഇയാളെ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പെ​ട്രോൾ വാങ്ങിയത് ഷൊർണൂരിൽനിന്നാണെന്ന് തെളിഞ്ഞത്. റെയിൽവേ സ്റ്റേഷന് മുൻവശത്തെ സ്റ്റാൻഡിലെ ഓട്ടോറിക്ഷയിലാണ് ഇയാൾ പെട്രോൾ വാങ്ങാൻ പോയത്.

സ്റ്റേഷന് 200 മീറ്റർ അടുത്തുള്ള എസ്.എം.പി ജങ്ഷനിൽ പെട്രോൾ പമ്പുണ്ട്. എന്നാൽ, ഷൊർണൂർ -കുളപ്പുള്ളി സംസ്ഥാന പാതക്കരികിലെ കുളഞ്ചീരിക്കുളത്തിനടുത്തുള്ള പമ്പിൽനിന്നാണ് പ്രതി മൂന്ന് കുപ്പികളിൽ പെട്രോൾ വാങ്ങിയത്. എന്തുകൊണ്ടാണ് ദൂരത്തുള്ള പമ്പിൽനിന്ന് വാങ്ങിയതെന്ന് വ്യക്തമല്ല. ഷൊർണൂരിലെത്തിയ അന്വേഷണസംഘം പെട്രോൾ പമ്പിൽനിന്ന് സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കൊണ്ടുപോയി. റെയിൽ​വേ സംരക്ഷണസേനയുടെയും റെയിൽവേ പൊലീസിന്റെയും പക്കലുള്ള ദൃശ്യങ്ങളും എടുത്തിട്ടുണ്ട്. ഇതിൽ റെയിൽവേ പ്ലാറ്റ്ഫോമുകളിലെയും പരിസര പ്രദേശങ്ങളിലെയും കാഴ്ചകൾ ലഭ്യമാകും. കൂടുതൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനുള്ള ശ്രമവും പ്രത്യേക അന്വേഷണ സംഘം നടത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elathur train fire
News Summary - Accused spent 14 hours in Shornoor
Next Story