എയ്ഡഡ് സ്കൂളുകളിലെ നിയമന നിയന്ത്രണത്തിനെതിരെ മാനേജ്മെൻറുകൾ
text_fieldsതിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ നിയമന നിയന്ത്രണത്തിനെതിരെ മാനേജ്മെൻറുകൾ. അധ്യാപക നിയമനത്തിന് സർക് കാർ അനുമതി വേണമെന്ന ഭേദഗതിയെ എതിർക്കുമെന്ന് മാനേജ്മെൻറ് അസോസിയേഷൻ വ്യക്തമാക്കി. വിദ്യാഭ്യാസ നിയമത്തി ൻെറ ലംഘനമാണ് സർക്കാറിൻെറ പ്രഖ്യാപനമെന്നാണ് മാനേജ്മെൻറ് അസോസിയേഷൻ പറയുന്നത്.
കെ.ഇ.ആർ ചട്ടം ഭേദഗതി ചെയ്യുന്നതിനെ നിയമപരമായി എതിർക്കും. അധ്യാപക ബാങ്കിലുള്ളവരുടെ എണ്ണം സംബന്ധിച്ച് സർക്കാറിൻെറ കണക്കുകൾ തെറ്റാണെന്നും മാനേജ്മെൻറ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. 3400 അധ്യാപകർ മാത്രമാണ് അധ്യാപക ബാങ്കിലുള്ളതെന്നാണ് മാനേജ്മെൻറ് അസോസിയേഷൻ അവകാശവാദം.
സംസ്ഥാന ബജറ്റിലാണ് എയ്ഡഡ് സ്കൂളുകളിലെ അധ്യാപകനിയമനം നിയന്ത്രിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയത്. സ്കൂളുകളിലെ അധ്യാപക നിയമനം നിയന്ത്രിക്കുന്നതിനായി കെ.ഇ.ആർ ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്നാണ് ഐസക് പറഞ്ഞത്. എയ്ഡഡ് സ്കൂളുകളിൽ ഒരു വിദ്യാർഥി വർധിച്ചാൽ പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കുന്ന രീതിക്ക് അന്ത്യംകുറിക്കുമെന്നാണ് ബജറ്റ് വ്യക്തമാക്കിയത്. നിലവിലുള്ള അധ്യാപകരിൽ 20,000ത്തോളം പേരെയെങ്കിലും പ്രതികൂലമായി ബാധിക്കുന്ന തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.