എയ്ഡഡ് സ്കൂൾ അധ്യാപക നിയമനാംഗീകാരം: ഉത്തരവായി
text_fieldsതിരുവനന്തപുരം: സ്കൂളുകളിൽ 2016 മുതൽ നിയമിതരായി ശമ്പളം ലഭിക്കാത്ത 3500ഒാളം അധ്യാപകർക്ക് നിയമനാംഗീകാരത്തിന് വഴിതുറന്നു. അധ്യാപക ബാങ്കിൽനിന്നുള്ള സംരക്ഷിത അധ്യാപകനെ നിയമിക്കാൻ തയാറാകുന്ന സ്കൂളുകളിലെ നിയമപ്രകാരമുള്ള അധിക തസ്തികകളിൽ ഉൾപ്പെടെ മാനേജ്മെൻറ് നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകുമെന്ന് സർക്കാർ ഉത്തരവിറക്കി. ഒഴിവില്ലാത്ത സ്കൂളുകളിൽ ഭാവിയിെല ഒഴിവിലേക്ക് സംരക്ഷിത അധ്യാപകനെ നിയമിക്കാമെന്ന് സത്യപ്രസ്താവന നൽകണം. നിയമനാംഗീകാരം നൽകുേമ്പാഴുണ്ടാകുന്ന കുടിശ്ശിക ആനുകൂല്യങ്ങൾ സാങ്കൽപിക(നോഷനൽ)മായിരിക്കും. 2016-17 അധ്യയനവർഷം മുതൽ 2019-20 വരെ നിയമിക്കപ്പെട്ടവർക്കായിരിക്കും ഉത്തരവ് ബാധകം.
1979ന് ശേഷം ആരംഭിച്ചതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളിലെ ഒരു തസ്തിക സംരക്ഷിത അധ്യാപക നിയമനത്തിന് നീക്കിവെച്ചിട്ടില്ലെങ്കിൽ അപ്ഗ്രേഡ് ചെയ്യും മുമ്പുള്ള സെക്ഷനിലെ ഒഴിവ് ഇതിനായി മാറ്റിവെക്കണം. ഒന്നിലധികം സ്കൂളുകളുള്ള മാനേജ്മെൻറിലാണ് സമാന സാഹചര്യമെങ്കിൽ അവരുടെ മറ്റൊരു സ്കൂളിെല ഒഴിവിൽ സംരക്ഷിത അധ്യാപകനെ നിയമിക്കണം. സംരക്ഷിത ഹൈസ്കൂൾ അധ്യാപകരെ (എച്ച്.എസ്.ടി) പുനർവിന്യസിക്കാൻ ബന്ധപ്പെട്ട ജില്ലയിൽ ഒഴിവില്ലെങ്കിൽ യു.പി വിഭാഗത്തിൽ ഹെഡ്മാസ്റ്ററെ ക്ലാസ് ചുമതലയിൽനിന്ന് ഒഴിവാക്കുേമ്പാഴുണ്ടാകുന്ന ഒഴിവ്, യു.പി സ്കൂൾ ടീച്ചർ, ഭാഷ, സ്പെഷലിസ്റ്റ് തസ്തികകൾക്ക് എച്ച്.എസ്.ടിമാർ യോഗ്യരാണെങ്കിൽ ശമ്പള സംരക്ഷണത്തോടെ നിയമിക്കാം.
എയ്ഡഡ് സ്ഥാപനങ്ങളിൽ ഭിന്നശേഷി സംവരണം:
ഡിവിഷൻ ബെഞ്ചും ശരിവെച്ചു
കൊച്ചി: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ സംവരണം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചു. 1996 ഫെബ്രുവരി മുതലുള്ള ഒഴിവുകളിൽ മൂന്നുശതമാനവും 2016 മുതൽ നാലുശതമാനവും സംവരണം ചെയ്യണമെന്ന 2019 നവംബർ 18ലെ സർക്കാർ ഉത്തരവ് ശരിവെച്ച സിംഗിൾ ബെഞ്ച് നടപടിക്കെതിരായ അപ്പീൽ ഹരജി തള്ളിയാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
ഉത്തരവിനെതിരെ എൻ.എസ്.എസ് കോളജുകളുടെ കേന്ദ്ര സമിതിയും കേരളത്തിലെ കാത്തലിക് സ്കൂൾ മാനേജ്മെൻറുകളുടെ കൺസോർട്യവുമുൾപ്പെടെ നൽകിയ ഹരജികൾ തള്ളി. ഭിന്നശേഷിക്കാർക്ക് തുല്യ അവസരം ഉറപ്പാക്കുന്ന 1995ലെയും ശാരീരിക വൈകല്യമുള്ളവരുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള 2016ലെയും നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള സുപ്രീംകോടതി നിർദേശത്തിെൻറ അടിസ്ഥാനത്തിലുള്ള ഉത്തരവ് സർക്കാർ സ്ഥാപനങ്ങൾക്കുമാത്രം ബാധകമാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. എയിഡഡ് മേഖലയിലെ നിയമനങ്ങളിൽ സർക്കാറിന് ഇടപെടാനാവില്ലെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വിരുദ്ധമാണ് സർക്കാർ ഉത്തരവെന്നുമായിരുന്നു അപ്പീലിലെ വാദം. എന്നാൽ, എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ സംവരണം പാലിക്കാൻ ബാധ്യസ്ഥരാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. എയിഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സർക്കാറാണ് ശമ്പളം നൽകുന്നത്. സർക്കാർ സ്ഥാപനങ്ങളിലെ തസ്തിക നിർണയിച്ചുനൽകിയത് എയിഡഡ് സ്ഥാപനങ്ങൾക്കും ബാധകമായിരുന്നു. എന്നാൽ, ഇത് നടപ്പാക്കിയില്ലെന്ന് കണ്ടാണ് ഉത്തരവിറക്കിയതെന്നും കോടതി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.