കണ്ണീരോർമയായി ശിവാംഗിയുടെ ചിരി
text_fieldsആലപ്പുഴ: വീടിനോട് ചേർന്നുണ്ടാക്കിയ കൊച്ചു കുഴിമാടത്തിൽ ഇനിയൊരിക്കലും ഉണരാത െ ശിവാംഗി ഉറങ്ങി. കുഞ്ഞുശരീരത്തിൽ അന്ത്യചുംബനം നൽകാൻ നാട് മുഴുവൻ കരളകം കൊച്ചു വെളിയിൽ കണ്ടത്തിൽ വീട്ടിലെത്തി. മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം 1.30ഒാടെ വീട്ടിലെത്തിച്ച മൃതദേഹം അധികനേരം പൊതുദർശനത്തിന് വെച്ചില്ല. ആ കാഴ്ച അധികനേരം കണ്ടുനിൽക്കാൻ ആർക്കും കഴിയുമായിരുന്നില്ല.
ബുധനാഴ്ചയാണ് വീടിനോട് ചേർന്ന ഇടറോഡിലേക്ക് മുട്ടിലിഴഞ്ഞ് ഇറങ്ങിയ ഒമ്പതുമാസം പ്രായമായ ശിവാംഗിയെ കാർ ഇടിച്ചത്. പിതാവ് ജി. രാഹുൽകൃഷ്ണയും കുടുംബവും വാടകക്ക് താമസിക്കുന്ന സനാതനം വാർഡിൽ സായികൃപ വീട്ടിൽ അമ്മ കാർത്തിക സന്ധ്യക്ക് വിളക്ക് തെളിക്കുന്ന സമയത്ത് കുട്ടി പുറത്തേക്കിറങ്ങുകയായിരുന്നു. വൈകീട്ട് 6.15ഒാടെയായിരുന്നു സംഭവം. ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാർ ഒാടിച്ചിരുന്ന സമീപവീട്ടിൽ താമസിക്കുന്ന മുഹമ്മ സ്വദേശി ഷിജുവിനെ (44) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അപകട വാർത്തയറിഞ്ഞ് കുഴഞ്ഞുവീണ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രാഹുലിെൻറ പിതാവ് ഗോപാലകൃഷ്ണനും സംസ്കാര ചടങ്ങിനെത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.