‘സ്റ്റോപ് വിച്ച് ഹണ്ട്, റിലീസ് ഷർജീൽ ഉസ്മാനി’; വിദ്യാർഥി നേതാവ് ഷർജീൽ ഉസ്മാനിക്കായി ഹാഷ്ടാഗ് കാമ്പയിൻ
text_fieldsകോഴിക്കോട്: അറസ്റ്റിലായ വിദ്യാർഥി നേതാവ് ഷർജീൽ ഉസ്മാനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സോഷ്യമീഡിയയിൽ ഹാഷ്ടാഗ് കാമ്പയിൻ. റിലീസ് ഷർജീൽ ഉസ്മാനി എന്ന പേരിലാണ് കാമ്പയിൻ നടക്കുന്നത്. സമൂഹത്തിെൻറ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർ കാമ്പയിനിൽ പങ്കെടുക്കുന്നുണ്ട്.
ഇതോടൊപ്പം കേരളത്തിലെ മുഴുവൻ ജില്ലകളിലും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പൗരത്വ പ്രക്ഷോഭത്തിന്‍റെ മുൻനിരയിലുണ്ടായിരുന്ന മുൻ അലിഗഢ് വിദ്യാ൪ഥിയും ഫ്രട്ടേണിറ്റി മൂവ്മെന്‍റ് ദേശീയ സെക്രട്ടറിയുമായ ഷ൪ജീൽ ഉസ്മാനിയെ യു.പി പൊലീസ് ബുധനാഴ്ച്ചയാണ് അറസ്റ്റ് ചെയ്തത്. ഡിസംബ൪ 15ന് അലിഗഢ് സ൪വകലാശാലയിൽ നടന്ന പൗരത്വ പ്രക്ഷോഭത്തിന്‍റെ പേരിലായിരുന്നു നടപടി.
അഅ്സംഗഢിലെ വീട്ടിൽ നിന്നായിരുന്നു ഷർജീലിനെ പിടിച്ചുകൊണ്ടുപോയത്. ലാപ്ടോപും മൊബൈലും പൊലീസ് പിടിച്ചെടുത്തതായും വാറണ്ടോ മെമ്മോയോ അടക്കമുള്ള നടപടിക്രമങ്ങളില്ലാതെ, മഫ്തി വേഷത്തിൽ എത്തിയ പൊലീസുകാരാണ് ഷർജീലിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്നും കുടുംബം പറയുന്നു. കേസ് സംബന്ധിച്ച വിശദാംശങ്ങൾ പൊലീസ് മറച്ചുവെക്കുന്നുവെന്നും കുടുംബം ആരോപിച്ചു.
സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ സമരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ നേരത്തെ പത്തിന് മുകളില്‍ എഫ്.ഐ.ആറുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പൊലീസുകാരെ മർദിച്ചു, പിസ്റ്റൾ മോഷ്ടിച്ചു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് ഗുണ്ടാ ആക്റ്റ് പ്രകാരവും കേസെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് പൊലീസ് തുടര്‍ച്ചയായി വ്യാജ കേസുകള്‍ ചുമത്തി വേട്ടയാടുന്ന കാര്യം ഷര്‍ജീല്‍ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.