Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബുദ്ധികേന്ദ്രം...

ബുദ്ധികേന്ദ്രം അനിതകുമാരി

text_fields
bookmark_border
ബുദ്ധികേന്ദ്രം അനിതകുമാരി
cancel

കൊല്ലം: ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യപ്രതി പത്മകുമാറിന്റെ ഭാര്യ അനിതകുമാരിയെന്ന് പൊലീസ്. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചുപോയത് അനിതയുടെ പദ്ധതിയായിരുന്നു. ലിങ്ക് റോഡില്‍നിന്ന് ഓട്ടോയില്‍ കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിച്ചത് അനിതയാണ്. കുട്ടി സുരക്ഷിതയെന്ന് ഉറപ്പിച്ച ശേഷമാണ് പ്രതികള്‍ മൈതാനം വിട്ടത്.

കാറിൽവെച്ച് കുട്ടിയുടെ വീട്ടുകാർക്ക് ബന്ധപ്പെടാനായി പത്മകുമാറിന്‍റെ വീടിനടുത്തെ കടയിലെ ഫോൺ നമ്പറും ഈ നമ്പറിൽ ബന്ധപ്പെടണം എന്ന കുറിപ്പും നൽകിയിരുന്നു. അതു പിന്നീട് തിരക്കിനിടയിൽ കാറിൽ വീണുപോവുകയായിരുന്നു. കുറച്ചകലെ ഹോട്ടലിൽ ഇരുന്ന് കുട്ടിയെ തിരിച്ചുകിട്ടി എന്ന വാർത്തയും കണ്ടശേഷമാണ് പ്രതികൾ മടങ്ങിയത്. അനിതക്ക് ഈ പരിസരം വ്യക്തമായി അറിയാമായിരുന്നു.

അതുപോലെതന്നെ പണം ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവിനെ വിളിച്ചതും അനിതയാണെന്ന് എ.ഡി.ജി.പി വ്യക്തമാക്കി. കുട്ടിയുമായി അനിതകുമാരി ഓട്ടോയില്‍ കയറിയ സമയത്ത് മറ്റൊരു ഓട്ടോയില്‍ പത്മകുമാറും പിന്നാലെ പോയി. കുട്ടിയെ മൈതാനത്തെ ബെഞ്ചിലിരുത്തി കോളജ് കുട്ടികള്‍ ഇവരെ കണ്ടെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് പത്മകുമാറും അനിതയും രണ്ട് ഓട്ടോയിലായി ജെറോം നഗറിലെത്തുകയും അവിടെനിന്ന് കാറുമായി വീട്ടിലേക്ക് മടങ്ങുകയും ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Child KidnapAnithakumari
News Summary - Anithakumari- kollam missing
Next Story