Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറെയിൽവേ ടി.ടി.ഇമാർക്ക്...

റെയിൽവേ ടി.ടി.ഇമാർക്ക് നേരെ വീണ്ടും ആക്രമണം; രണ്ടു പേർ പിടിയിൽ, കഞ്ചാവും കണ്ടെത്തി

text_fields
bookmark_border
TTE Attackers
cancel

വടക്കാഞ്ചേരി: യാത്രാ ടിക്കറ്റ് ഇല്ലാത്തത് ചോദ്യം ചെയ്ത റെയിൽവേ ടി.ടി.ഇമാർക്ക് നേരെ ആക്രമണം. ടി.ടി.ഇമാരായ ഉത്തർപ്രദേശ് സ്വദേശി മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്.

യാത്രാ ടിക്കറ്റ് ഇല്ലാത്തത് ടി.ടി.ഇമാർ ചോദ്യം ചെയ്തതാണ് ആക്രമണത്തിലേക്ക് വഴിവെച്ചത്. ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസിൽ വടക്കാഞ്ചേരിയിൽ വച്ചാണ് സംഭവം.

സംഭവത്തിൽ കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവർ റെയിൽവേ സംരക്ഷണ സേന പിടികൂടി. ഇവരുടെ പക്കൽ നിന്ന് കഞ്ചാവും കണ്ടെത്തി.

ഏപ്രിൽ നാലിന് തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയിൽ ഭിക്ഷക്കാരൻ ടി.ടി.ഇയെ ആക്രമിച്ചിരുന്നു. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ഭിക്ഷക്കാരൻ ടി.ടി.ഇയെ ആക്രമിച്ചത്. ആക്രമണത്തിൽ ടി.ടി.ഇ ജയ്‌സന്‍റെ വലത്തെ കണ്ണിന് പരിക്കേറ്റിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayTTEattack
News Summary - Another attack on railway TTEs; Two people were arrested and ganja was found
Next Story