Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിമുഖം തിരുത്താൻ...

അഭിമുഖം തിരുത്താൻ മുഖ്യമന്ത്രി എന്തിന് 32 മണിക്കൂർ കാത്തിരുന്നു? എല്ലാം നാടകം -പി.വി. അൻവർ

text_fields
bookmark_border
അഭിമുഖം തിരുത്താൻ മുഖ്യമന്ത്രി എന്തിന് 32 മണിക്കൂർ കാത്തിരുന്നു? എല്ലാം നാടകം -പി.വി. അൻവർ
cancel

നിലമ്പൂർ: ഹിന്ദു ദിനപത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശം തെറ്റാണെങ്കിൽ തിരുത്താൻ എന്തിനാണ് 32 മണിക്കൂർ കാത്തിരുന്നതെന്ന് പി.വി. അൻവർ എം.എൽ.എ. ആ തിരുത്ത് ഒട്ടും ആത്മാർത്ഥത ഉള്ളതല്ല. മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞ കാര്യങ്ങളാണ് അഭിമുഖത്തിലുള്ളത്. അത് വിവാദമായതോടെ പത്രമിറങ്ങി രണ്ടാം ദിവസം 32 മണിക്കൂർ പിന്നിട്ടപ്പോഴാണ് തിരുത്തൽ നാടകം കളിച്ചത്. ഇതൊക്കെ നാടകമാണെന്ന് എല്ലാവർക്കും അറിയാം -അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

തിരുത്തൽ ആത്മാർത്ഥതയുള്ളതാണെങ്കിൽ പത്രം രാവിലെ കേരളത്തിൽ ഇറങ്ങിയ ഉടൻ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് വാർത്താ കുറിപ്പ് ഇറക്കണമായിരുന്നു. അതുണ്ടായില്ല. ഒരു രക്ഷയുമില്ലാതായപ്പോഴാണ് ഈ പറയുന്ന നാടകം ഉണ്ടായത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ സ്വർണം പിടിക്കുന്നതെന്നും കള്ളക്കടത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി ഇതിനുമുമ്പും പറഞ്ഞിട്ടുണ്ട്. ഈ പണം ദേശദ്രോഹപ്രവർത്തനത്തിന് പോകുന്നുണ്ടെന്നും അ​ദ്ദേഹം പറഞ്ഞതാണ്.

ഈയിടെയായി മലപ്പുറം ജില്ലയെ കുറിച്ച് അദ്ദേഹത്തിന്റെ സ്ഥിരമായി അഭിപ്രായമാണിത്. മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ദേശദ്രോഹികളുടെ താവളമാണെന്ന് ഇന്ത്യയെ മൊത്തം അറിയിക്കാനാണ് ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുവിന് ഡൽഹിയിൽ വെച്ച് ഇന്റർവ്യൂ കൊടുത്തത്. ബി.ജെ.പി ​ഓഫിസിലും ആർ.എസ്.എസ് കേന്ദ്രത്തിലും അത് ചർച്ചയാവണമെന്ന ഉദ്ദേശത്തിലാണ് ആ അഭിമുഖം. മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ റെക്കോർഡ് പുറത്ത് വിടാൻ വെല്ലുവിളിക്കുന്നു.

ഇന്നലെ ​വൈകീട്ടാണ് കോഴിക്കോട് എയർപോർട്ട് എന്ന വാക്ക് ആദ്യമായി മുഖ്യമന്ത്രി പറഞ്ഞത്. മലപ്പുറം എന്നത് മാറ്റി കരിപ്പൂർ എയർ​പോർട്ടും കോഴിക്കോട് എയർപോർട്ടുമായി മാറ്റിയതിൽ മുഖ്യമന്ത്ര​ിയോട് നന്ദിയുണ്ട് -അൻവർ പറഞ്ഞു.

‘ഞാൻ പറഞ്ഞ വിഷയങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ വെല്ലുവിളിക്കുന്നു. അതിൽ എന്നെയും ഉൾപ്പെടുത്തിക്കോളൂ. കള്ളക്കടത്ത് സ്വർണം ​ആര്, ആർക്ക് ​കൊണ്ടുവരുന്നു എന്ന് സർക്കാർ ഇതുവരെ അന്വേഷിച്ചോ? വിദേശത്ത് നിന്ന് കൊണ്ടുവരുന്നതായതിനാൽ ആര് കൊടുത്തുവിടുന്നുവെന്നത് കണ്ടുപിടിക്കാൻ പ്രയാസമായിരിക്കും. എന്നാൽ, ഇവിടെ എത്തിക്കുന്ന സ്വർണം ആരാണ് കൈപ്പറ്റുന്നത് എന്ന് കണ്ടെത്താൻ പൊലീസിന് കഴിയുമല്ലോ? എന്താണ് ആ വഴിക്ക് അന്വേഷണം നടത്താത്തത്?

സുജിത് ദാസും അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ഉൾപ്പെട്ട സംഘമാണ് ഈ മൂന്നുകൊല്ലം സ്വർണ വേട്ടയും സ്വർണം പൊട്ടിക്കലും നടത്തിയത്. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കിൽ ജുഡീഷ്യൽ അന്വേഷണം നടത്തട്ടെ. ഞാൻ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണ സംഘം നാളെ റിപ്പോർട്ട് നൽകാനിരിക്കുകയാണ്. അതിൽ ഇന്നലെ വൈകീട്ടാണ് വിജിലൻസ് എന്റെ മൊ​ഴിയെടുക്കാൻ എത്തിയത്്. എത്ര അപഹാസ്യമാണിത്. നാളത്തെ റിപ്പോർട്ടിന് ഇന്ന് മൊഴി തരാൻ സൗകര്യമില്ലെന്ന് ഞാൻ പറഞ്ഞു. ഞാൻ പരാതി നൽകി ഒരുമാസം കഴിഞ്ഞിട്ട് ഇ​പ്പോഴാണോ മൊഴി എടുക്കേണ്ടത്?’ -അൻവർ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanPV AnvarAnti Malappuram Remarks
News Summary - anti malappuram remarks: pv anvar against pinarayi vijayan
Next Story