Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്സോ കേസ്...

പോക്സോ കേസ് പ്രതിക്ക് മുൻകൂർ ജാമ്യ വ്യവസ്ഥയിൽ ഇളവ്

text_fields
bookmark_border
Kerala High Court
cancel

കൊച്ചി: പോക്സോ കേസിൽ മുൻകൂർ ജാമ്യത്തിലുള്ള പ്രതിക്ക് വിദേശത്ത് പരിപാടിയിൽ പങ്കെടുക്കാൻ ഹൈകോടതി ജാമ്യ വ്യവസ്ഥയിൽ ഇളവനുവദിച്ചു. തൃശൂർ ചെറുതുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ചിറയിൻകീഴ് എ.എം. നൗഷാദ് ബാഖവിക്കാണ് ജസ്റ്റിസ് വി.ജി. അരുൺ ഇളവനുവദിച്ചത്. നേരത്തേ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുതെന്ന ജാമ്യ ഉപാധിയിൽ ഇളവ് തേടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഒപ്പു വെക്കണമെന്ന ഉപാധി പാലിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ വിചാരണ കോടതി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. മനാമയിലും ഷാർജയിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ അനുമതി തേടിയാണ് ഹരജി നൽകിയത്. എന്നാൽ, യാത്രക്ക് അനുമതി നൽകുന്നത് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഒപ്പു വെക്കണമെന്ന വ്യവസ്ഥ തടസ്സമാകില്ലെന്ന് വിലയിരുത്തിയ സിംഗിൾബെഞ്ച് ഹരജിക്കാരന്‍റെ ആവശ്യം അനുവദിക്കുകയായിരുന്നു.

മാർച്ച് 30നകം സംസ്ഥാനത്ത് തിരിച്ചെത്തുമെന്ന ഉറപ്പ് രേഖാമൂലം സമർപ്പിക്കണം, വിചാരണ കോടതിയിൽ 50,000 രൂപ കെട്ടിവെക്കണം, മടങ്ങിയെത്തുന്നതിന്‍റെ പിറ്റേന്നുതന്നെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണം തുടങ്ങിയ ഉപാധികളോടെയാണ് വിദേശ യാത്രക്ക് അനുമതി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - Anticipatory bail relaxation for POCSO case accused
Next Story