ബന്ധുനിയമനം: യോഗ്യതയിൽ ഇളവ് വരുത്തിയ ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടതായി രേഖ
text_fieldsതിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിെൻറ ബന്ധു നിയമനത്തിന് വഴിയൊരുക്കാൻ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരുടെ യോഗ്യതകളിൽ മാറ്റം വരുത്താൻ അനുമതി നൽകിയത് മുഖ്യമന്ത്രിയെന്ന് രേഖ. മന്ത്രിയുടെ ബന്ധു കെ.ടി. അദീബിെൻറ യോഗ്യതക്ക് അനുസൃതമായി തസ്തികയുടെ അടിസ്ഥാന യോഗ്യത മാറ്റാൻ കെ.ടി. ജലീൽ പൊതുഭരണ (ന്യൂനപക്ഷ) വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
യോഗ്യത നിശ്ചയിച്ചത് മന്ത്രിസഭയായതിനാൽ മാറ്റം മന്ത്രിസഭ അനുമതിയോടെ ആയിരിക്കണമെന്ന് വകുപ്പ് സെക്രട്ടറി ഫയലിൽ രേഖപ്പെടുത്തി. എന്നാൽ കൂട്ടിച്ചേർക്കലേയുള്ളൂവെന്നും മന്ത്രിസഭ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി അംഗീകരിച്ചാൽ മതിയെന്നും ജലീൽ ഫയലിൽ രേഖപ്പെടുത്തി മുഖ്യമന്ത്രിയുടെ പരിഗണനക്ക് വിട്ടു. 2016 ആഗസ്റ്റ് ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഫയലിൽ ഒപ്പിടുകയും ചെയ്തു. ഇതിന് പിന്നാലെ തസ്തിക യോഗ്യത ഇളവ് വരുത്തി ആഗസ്റ്റ് 18ന് ഉത്തരവുമിറങ്ങി. ബിരുദവും മാർക്കറ്റിങ്ങിലോ ഫിനാൻസിലോ സ്പെഷലൈസേഷനോടെ എം.ബി.എ അല്ലെങ്കിൽ മൂന്ന് വർഷം പ്രവൃത്തിപരിചയത്തോടെയുള്ള സി.എസ്/സി.എ/െഎ.സി.ഡബ്ല്യു.എ.െഎയുമായിരുന്നു ജനറൽ മാനേജർ തസ്തികയിലേക്ക് നേരേത്തയുണ്ടായിരുന്ന യോഗ്യത.
ഇതിനുപുറമെ പി.ജി.ഡി.ബി.എ സഹിതമുള്ള ബി.ടെക് ബിരുദവും യോഗ്യതയായി ചേർക്കുകയായിരുന്നു. കൂട്ടിച്ചേർത്ത യോഗ്യതയാണ് പിന്നീട് ജനറൽ മാനേജരായി നിയമിതനായ മന്ത്രിബന്ധുവിനുണ്ടായിരുന്നത്. ആർ.ബി.ഐ ഷെഡ്യൂൾ പ്രകാരം സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് ഡെപ്യൂേട്ടഷനിൽ നിയമിക്കാനാകില്ലെന്ന് ന്യൂനപക്ഷവകുപ്പ് അഡീഷനൽ സെക്രട്ടറി ഫയലിൽ രേഖപ്പെടുത്തിയിരുന്നു. ന്യൂനപക്ഷ ധനകാര്യവികസന കോർപറേഷൻ എം.ഡിയായി സഹകരണ ബാങ്ക് ഉദ്യോഗസ്ഥനെ മുമ്പ് നിയമിച്ചിട്ടുണ്ടെന്നും സൗത്ത് ഇന്ത്യൻ ബാങ്ക് അനുമതി നൽകിയതിനാൽ നിയമിച്ച് ഉത്തരവിറക്കാനും മന്ത്രി നിർദേശിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.