Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരളിപ്പൂവ് നിരോധനം:...

അരളിപ്പൂവ് നിരോധനം: തീരുമാനമെടുക്കണമെന്ന് ഹൈകോടതി

text_fields
bookmark_border
arali
cancel

കൊച്ചി: പൂജ ആവശ്യത്തിനടക്കം ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന പരാതിയിൽ തീരുമാനമെടുക്കണമെന്ന് ഹൈകോടതി.

അരളിപ്പൂവ് കഴിച്ചതിനെ തുടർന്ന് സൂര്യ സുരേന്ദ്രൻ എന്ന യുവതി മരിച്ച സംഭവത്തിന് പിന്നാലെ സർക്കാറിന് നൽകിയ പരാതി തീർപ്പാക്കാനാണ് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. അരളിപ്പൂവ് ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി സി. ഗിരീഷാദാസ് നൽകിയ പൊതുതാൽപര്യ ഹരജിയാണ് കോടതി പരിഗണിച്ചത്.

പൂജയിലടക്കം അരളിപ്പൂവ് ഉപയോഗിക്കുന്നത് കേരളത്തിൽ പതിവാണ്. ഇതിനിടെയാണ് യുവതിയുടെ മരണത്തെ തുടർന്ന് അരളിപ്പൂവ് നിരോധനം ആവശ്യപ്പെട്ട് സർക്കാറിന് നിവേദനം നൽകിയത്. ഇതിൽ നടപടിയില്ലാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. മലബാർ ദേവസ്വം ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും പൂജ ആവശ്യത്തിന് ഇത് ഉപയോഗിക്കുന്നതായി ഹരജിയിൽ ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High courtArali flower
News Summary - Araliflower Ban: High Court decision
Next Story