Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഞ്ചാവ്...

കഞ്ചാവ് പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനുനേരെ അതിക്രമം; പ്രതി പിടിയിൽ

text_fields
bookmark_border
തരുൺ
cancel
camera_alt

തരുൺ 

ഓച്ചിറ: കല്ലൂർമുക്കിന് സമീപം കഞ്ചാവ് വിൽപന നടത്തിവന്ന പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് ഉദ്യാഗസ്ഥനുനേരെ അതിക്രമം നടത്തിയ പ്രതി പിടിയിലായി. ഓച്ചിറ വയനകം കൈപ്പള്ളിൽ വീട്ടിൽ തരുൺ ജി. കൃഷ്ണനാണ് (32) ഓച്ചിറ പൊലീസിന്‍റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി എട്ടോടെ ഓച്ചിറ കല്ലൂർമുക്കിന് സമീപം കഞ്ചാവ് വിൽപന നടത്താനെത്തിയ ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ പാറക്കല്ലിന് മുകളിലേക്ക് പിടിച്ച് തള്ളുകയായിരുന്നു.

വീഴ്ചയിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ ഇടതുകൈയുടെ തോളെല്ലിനും വലത് കാൽമുട്ടിനും പരിക്കേറ്റു. മറ്റ് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. വിൽപനക്കായി സൂക്ഷിച്ച 10 ഗ്രാമോളം വരുന്ന കഞ്ചാവ് പൊതിയും കണ്ടെടുത്തു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. ഓച്ചിറ സബ് ഇൻസ്‌പെക്ടർ തോമസിന്‍റെ നേതൃത്വത്തിൽ എസ്.സി.പി.ഒ ശ്രീജിത്, സി.പി.ഒമാരായ സുനിൽ, കനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsCannabisAttack
News Summary - Assault on the police officer who came to seize cannabis- Accused in custody
Next Story