Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാദ പരമ്പര അകമ്പടി;...

വിവാദ പരമ്പര അകമ്പടി; നിയമസഭ സമ്മേളനം തിങ്കളാഴ്ച തുടങ്ങും

text_fields
bookmark_border
Kerala-Assembly
cancel

തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. നിയമനിർമാണത്തിനായി ചേരുന്ന സഭസമ്മേളനം സമീപകാലത്തെ വിവാദങ്ങൾ കാരണം പ്രക്ഷുബ്ധമാകും. 24 വരെ സഭ സമ്മേളനം നീളും. ജി.എസ്.ടി, മെഡിക്കൽ വിദ്യാഭ്യാസ ബിൽ ഉൾപ്പെടെ ഒമ്പത് ബില്ലുകളാണ് ഇത്തവണ സഭയുടെ പരിഗണനക്ക് വരുന്നത്. 10 ദിവസം പൂർണമായും നിയമനിർമാണത്തിനും രണ്ട് അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കും ഒരു ദിവസം ധനകാര്യത്തിനായുമാണ് നീക്കിവെച്ചിരിക്കുന്നത്. സമീപകാലങ്ങളിലുണ്ടായ വിവാദങ്ങൾ പ്രതിപക്ഷം സഭയിൽ ആയുധമാക്കും. 

ജി.എസ്.ടി നടപ്പാക്കിയതോടെയുണ്ടായ വില വർധന, രാഷ്ട്രീയ കൊലപാതകങ്ങളും മുഖ്യമന്ത്രിയെ ഗവർണർ വിളിച്ചുവരുത്തിയതും മാധ്യമ പ്രവർത്തകർക്ക് നേരെ മുഖ്യമന്ത്രി നടത്തിയ പരാമർശം, എം. വിൻസെൻറ് എം.എൽ.എയുടെ അറസ്റ്റ്, സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലെ കുത്തഴിഞ്ഞ അവസ്ഥ, പനി മരണം തുടങ്ങിയവയെല്ലാം സഭയിൽ ഉയർന്നുവരും. കഴിഞ്ഞ സഭ സമ്മേളനത്തിനുശേഷം പുറപ്പെടുവിച്ച ഒമ്പത് ഒാർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളാണ് ഇത്തവണ പരിഗണനക്ക് വരുന്നതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മറ്റ് ചില ബില്ലുകളും സഭയുടെ പരിഗണനക്ക് വരുന്നുണ്ട്. 

ആദ്യദിനത്തിൽ കേരള മെഡിക്കൽ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) ബില്ലിെൻറയും 2017ലെ കേരള സഹകരണ സംഘങ്ങൾ (ഭേദഗതി) ബില്ലിെൻറയും അവതരണവും സബ്ജക്ട് കമ്മിറ്റിക്ക് അയക്കണമെന്ന പ്രമേയത്തിെൻറ പരിഗണനയും നടക്കും. രണ്ടാം ദിവസം 2017ലെ കേരള ചരക്കു സേവന നികുതി ബില്ലിെൻറയും കേരള മോേട്ടാർ വാഹനനികുതി ചുമത്തൽ (ഭേദഗതി) ബില്ലിെൻറയും അവതരണവും സബ്ജക്ട് കമ്മിറ്റിക്ക് അയക്കണമെന്ന പ്രമേയത്തിെൻറ പരിഗണനയും നടക്കും. ബാക്കി ബില്ലുകളുടെ സമയക്രമവും ധനകാര്യ ബിസിനസിെൻറ സമയക്രമവും ആദ്യദിവസം ചേരുന്ന കാര്യോപദേശക സമിതിയോഗം ചർച്ച ചെയ്ത് തീരുമാനിക്കും. 

നേരത്തേ നിയമസഭ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ച മാരിടൈം ബോർഡ് ബിൽ തിരിച്ചയച്ചിരുന്നു. ഇൗ ബിൽ മാറ്റങ്ങളോടെ അവതരിപ്പിക്കുന്നുണ്ട്. 2017ലെ കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ (ഭേദഗതി) ബിൽ, കേരള പബ്ലിക് സർവിസ് കമീഷൻ (അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിനെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ബിൽ, കേരള പഞ്ചായത്തീരാജ് (ഭേദഗതി ബിൽ), കേരള മുനിസിപ്പാലിറ്റി (ഭേദഗതി), കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) ബിൽ, കേരള ഹൈകോടതി (ഭേദഗതി)ബിൽ എന്നിവയാണ് പരിഗണനക്ക് എത്തുന്ന മറ്റ് ബില്ലുകൾ. 

അടുത്ത വർഷത്തോടെ മാർച്ച് 31നകം ബജറ്റ് അനുബന്ധ നടപടിക്രമങ്ങൾ നിയമസഭ പൂർത്തിയാക്കാൻ ഉദ്ദേശിക്കുെന്നന്നും ഇതുവഴി ഏപ്രിൽ മുതൽ പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങാനാകുമെന്നും സ്പീക്കർ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstkerala newspolitical murdermalayalam newsAssambly Session
News Summary - Assembly Session Starts at Monday -Kerala News
Next Story