Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവിനാശി അപകടം: ഡ്രൈവർ...

അവിനാശി അപകടം: ഡ്രൈവർ ഉറങ്ങിയത് അപകട കാരണമെന്ന് മോട്ടോർ വാഹന വകുപ്പ്

text_fields
bookmark_border
അവിനാശി അപകടം: ഡ്രൈവർ ഉറങ്ങിയത് അപകട കാരണമെന്ന് മോട്ടോർ വാഹന വകുപ്പ്
cancel

പാലക്കാട്/കോയമ്പത്തൂർ: അവിനാശി ദുരന്തത്തിന് കാരണം, ലോറി ഡ്രൈവര്‍ ഉറങ്ങിയതാണെ ന്ന് മോട്ടോര്‍ വാഹനവകുപ്പ്. ട്രക്ക് ഡിവൈഡറിലേക്ക് കയറിയശേഷമാണ് ടയര്‍ പൊട്ടിയത്. ടയര്‍ പൊട്ടിയതിനാല്‍ നിയന്ത്രണം വിട്ടതാണെന്ന ഡ്രൈവറുടെ വാദം തെറ്റാണ്. അന്വേഷണ റി പ്പോര്‍ട്ട് നാളെ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്ക് കൈമാറുമെന്ന് എൻഫോഴ്സ്മെൻറ് ആർ. ടി.ഒ പി. ശിവകുമാർ പറഞ്ഞു.

കണ്ടെയ്നർ ട്രക്കിെൻറ ചേസിസുമായി കൃത്യമായി ബന്ധിപ്പി ച്ചിരുന്നില്ലെന്നതടക്കമുള്ള ആരോപണങ്ങളിൽ കഴമ്പില്ല. പിടിയിലായ ലോറി ഡ്രൈവർ ഒറ് റപ്പാലം അമ്പലപ്പാറ സ്വദേശി ഹേമരാജി‍െൻറ ലൈസന്‍സ് സസ്പെൻഡ് ചെയ്യുന്നത് ഉള്‍പ്പെടെയ ുള്ള കാര്യങ്ങളില്‍ തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനെമടുക്കും.

ദുരന്തമു ണ്ടായ റോഡ് സ്ഥിരം അപകടമേഖലയാണ്. ദേശീയപാതകളിലെ അപകടങ്ങളിലേെറയും ഡ്രൈവർമാർ ഉറങ്ങുന്നത് മൂലമാണെന്ന് കേരള, തമിഴ്നാട് പൊലീസിെൻറ റിപ്പോർട്ടുണ്ട്. ദീർഘദൂ ര ചരക്ക് ലോറികൾക്ക് നിർത്തിയിടാൻ ദേശീയപാതകളോട് ചേർന്ന് പാർക്കിങ് സൗകര്യം ഒരുക്കാൻ ദേശീയപാത അതോറിറ്റിയോട് ശിപാർശ ചെയ്യുമെന്നും എൻഫോഴ്സ്മെൻറ് ആർ.ടി.ഒ പി. ശിവകുമാർ പറഞ്ഞു.

അതിനിടെ, ലോറി ഡ്രൈവർ ഹേമരാജിനെതിരെ (37) മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ജാഗ്രതക്കുറവാണ് അപകട കാരണമെന്നും ഉറങ്ങിയിട്ടില്ലെന്നും ഇയാൾ പറഞ്ഞു. റോഡിലെ സെൻറർ മീഡിയനിൽ കയറിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടു.

മനഃപൂർവമല്ലാത്ത നരഹത്യ, ജീവനും സുരക്ഷക്കും ഭീഷണിയാവുംവിധം പ്രവർത്തിക്കുക, അശ്രദ്ധയോടെ വാഹനമോടിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് തിരുമുരുകൻപൂണ്ടി പൊലീസ് കേസെടുത്തത്.
പ്രതിയുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും. അപകടം നടന്നയുടൻ രക്ഷപ്പെട്ട ഹേമരാജ് ഇൗറോഡ് ജില്ലയിലെ പെരുന്തുറ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രതിയെ വെള്ളിയാഴ്ച രാത്രി തിരുപ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തമിഴ്നാട് മോേട്ടാർ വാഹന വകുപ്പധികൃതർ വഞ്ചിപാളയത്ത് ബസിെൻറ ഭാഗങ്ങൾ പരിശോധിച്ചു. നിയന്ത്രണംവിട്ട ലോറി വലതുഭാഗത്തേക്ക് നീങ്ങി ഡിവൈഡറിൽ കയറിയ സമയത്ത് പിൻഭാഗത്തെ ടയർ പൊട്ടിയതായാണ് പ്രാഥമിക നിഗമനം. ലോറിയിൽ അമിതഭാരം കയറ്റിയിരുന്നതായി സംശയിക്കുന്നു.

ഗതാഗത കമീഷണറോട് മന്ത്രി റിപ്പോർട്ട് തേടി

തിരുവനന്തപുരം: അവിനാശി ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ ഗതാഗത കമീഷണറോട് മന്ത്രി എ.കെ. ശശീന്ദ്രൻ റിപ്പോർട്ട് തേടി. കണ്ടെയ്നർ ലോറി ബസിലേക്ക് ഇടിച്ചുകയറാനുണ്ടായ സാഹചര്യമടക്കം ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

പാലക്കാട് എൻഫോഴ്സ്മെൻറ് ആർ.ടി.ഒയോട് ഗതാഗത കമീഷണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇത് ശനിയാഴ്ച ലഭിക്കും. അതിെൻറകൂടി അടിസ്ഥാനത്തിലാകും ഗതാഗത കമീഷണർ റിപ്പോർട്ട് നൽകുക. അപകടം തമിഴ്നാട്ടിലായതിനാൽ തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. എഫ്.െഎ.ആറിെൻറ പകർപ്പ് ലഭിച്ചാലുടൻ കണ്ടെയ്നർ ലോറിക്കും ഡ്രൈവർക്കുമെതിരെ മോേട്ടാർ വാഹനചട്ടമനുസരിച്ച നടപടികളെടുക്കും. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

അൽപദൂരം ലോറി ഡിവൈഡറിലൂടെ സഞ്ചരിച്ചതായും പിന്നീടാണ് ടയർ പൊട്ടിയതെന്നുമാണ് േമാേട്ടാർ വാഹനവകുപ്പ് വിലയിരുത്തൽ. ലോറി അമിതഭാരം കയറ്റിയിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. ദുരന്തപശ്ചാത്തലത്തിൽ ദേശീയപാതകളിലെയടക്കം രാത്രിയാത്രകളുടെ സുരക്ഷിതത്വവും മോേട്ടാർ വാഹനവകുപ്പിെൻറ പൊതുവായ പരിശോധന പരിധിയിലുണ്ട്. കെ.എസ്.ആർ.ടി.സിയുടെയും കർണാടക ആർ.ടി.സിയുടെയും സ്വകാര്യ ബസുകളുടെയുമടക്കം 400ഒാളം സർവിസാണ് ദിവസേന ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ളത്.

നിറയെ യാത്രക്കാരുമായി എത്തുന്ന ഇത്തരം വാഹനങ്ങൾക്കും ചരക്കുലോറികൾക്കും രാത്രികാല യാത്രാ നിർദേശങ്ങളുണ്ടെങ്കിലും അധികവും പാലിക്കാറില്ല. എതിർവാഹനങ്ങളുടെ കാഴ്ച മറച്ചുള്ള ബ്രൈറ്റ് പ്രയോഗം മുതൽ തുടങ്ങുന്നു നിയമലംഘനങ്ങൾ. അപകടസാധ്യതയേറിയ മേഖലകളിൽപോലും ലോറികളും ബസുകളും അമിത വേഗത്തിൽ പായുന്നതും പതിവാണ്. അശാസ്ത്രീയമായി സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകളും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യങ്ങളിലടക്കം കർശന ഇടപെടലുണ്ടാകുമെന്നാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala newscoimbatore ksrtc accidentcoimbatore ksrtc accidentAvinashi Bus AccidentAvinashi Bus Accidentdriver Hemarajdriver Hemaraj
News Summary - Avinashi Bus Accident driver Hemaraj-Kerala news
Next Story