Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2022 6:28 PM GMT Updated On
date_range 9 Feb 2022 6:28 PM GMTബാബുവിനെ കാത്ത് നാട് മുൾമുനയിലായ 46 മണിക്കൂർ: കൂമ്പാച്ചിമലയിൽ നടന്നത്
text_fieldsbookmark_border
പാലക്കാട്: മരണത്തെ മുഖാമുഖം കണ്ട് മലയിടുക്കിൽ 46 മണിക്കൂർ കഴിച്ചുകൂട്ടിയ മലമ്പുഴ സ്വദേശി ബാബു ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചുകയറി. സൈന്യത്തിന്റെ കരുതലിലായിരുന്നു രണ്ടാം ജന്മം. കേരളത്തെ മുൾമുനയിൽ നിർത്തിയ ആ 46 മണിക്കൂറിൽ സംഭവിച്ചതിതാണ്:
- തിങ്കൾ രാവിലെ 10.30 -മലമ്പുഴ ചെറാട് സ്വദേശിയായ ബാബുവും രണ്ട് സുഹൃത്തുക്കളും കൂമ്പാച്ചിമലയിലേക്ക് ട്രക്കിങ്ങിന് പോകുന്നു.
- 12.30- തിരിച്ചിറങ്ങുന്നതിനിടെ വഴിതെറ്റിയ ബാബു, മലയുടെ എലിച്ചിലം ഭാഗത്ത് പാറയുടെ പൊത്തിൽ കുടുങ്ങുന്നു. കാൽമുട്ടിലും തള്ളവിരലിലും പരിക്ക്.
- ഉച്ചക്ക് 1.00 -ബാബു വീട്ടുകാരെയും നാട്ടുകാരുടെയും ഫോണിൽ വിളിക്കുന്നു. അഗ്നിരക്ഷ സേനയുടെ സഹായം തേടുന്നു. ഫോണിൽ എടുത്ത ചിത്രം അയച്ചുകൊടുക്കുന്നു.
- വൈകീട്ട് 3.30 -അഗ്നിരക്ഷ സേനാംഗങ്ങളും വനപാലകരും നാട്ടുകാരുമടക്കം ഒരു സംഘം കൂമ്പാച്ചിമലയിലേക്ക്.
- വൈകീട്ട് 5.00 -മലയുടെ ഒരു വശത്തുനിന്ന് ഒരു കിലേമീറ്ററോളം അകലെ ഇരിക്കുന്ന ബാബുവിനെ കാണുന്നു. ബഹളം വെക്കുക്കയും ഷർട്ട് ഊരി കാണിക്കുകയും ചെയ്യുന്നു. രക്ഷാസംഘത്തിന് മലയിടുക്കിലേക്ക് എത്താനായില്ല.
- വൈകീട്ട് 6.30 -സിവിൽ ഡിഫൻസ് വളന്റിയർമാർ ഉൾപ്പെടെ മറ്റൊരു സംഘം കൂടി മലയിലേക്ക്. ഇവർ മലയിൽ ക്യാമ്പ് ചെയ്തു. ബാബു കുടുങ്ങിയ സ്ഥലത്തേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
- ചൊവ്വ രാവിലെ 6.30-ഐ.ആർ.ഡബ്ല്യു സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ മറ്റൊരു സംഘവും മലയിലേക്ക്. ഇവർക്കും അടുത്തെത്താനായില്ല.
- രാവിലെ 10.00 -കൈവശമുള്ള ഉപകരണങ്ങൾ വെച്ച് രക്ഷാദൗത്യം അസാധ്യമെന്ന് അഗ്നിരക്ഷ സേന. കലക്ടർ സംസ്ഥാന സർക്കാറിനെ വിവരം അറിയിച്ചു. എൻ.ഡി.ആർ.എഫിന്റെ സഹായം തേടി.
- വൈകീട്ട് 3.00-കൊച്ചിയിൽനിന്ന് കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ എത്തിയെങ്കിലും കാലാവസ്ഥയും സുരക്ഷ പ്രശ്നങ്ങളും കാരണം മടങ്ങി.
- വൈകീട്ട് 3.30 -രണ്ട് എൻ.ഡി.ആർ.എഫ് സംഘങ്ങൾ മലയിലേക്ക്. ബാബു വെള്ളം ചോദിച്ച് നിലവിളിക്കുന്നു.
- വൈകീട്ട് 4.00-രക്ഷപ്രവർത്തനത്തിന് മുഖ്യമന്ത്രി സൈന്യത്തിന്റെ സഹായം അഭ്യർഥിച്ചു
- വൈകീട്ട് 4.30 -ഡ്രോൺ ഉപയോഗിച്ച് ബാബുവിന് വെള്ളവും ലഘുഭക്ഷണവും എത്തിക്കാനുള്ള ജില്ല ഭരണകൂടത്തിന്റെ ശ്രമം പരാജയപ്പെട്ടു.
- രാത്രി 9.00 -എൻ.ഡി.ആർ.എഫ് ദൗത്യവും വിജയിച്ചില്ല.
- രാത്രി 12.00 -ബംഗളൂരു, ഊട്ടി എന്നിവിടങ്ങളിൽനിന്ന് എത്തിയ കരസേനയുടെ 30 പേരടങ്ങുന്ന രണ്ട് സംഘങ്ങൾ മലമ്പുഴയിലെത്തി. ഒരു സംഘം രാത്രി തന്നെ മലയിലെത്തി. ബാബുവിന്റെ പേര് വിളിച്ച് ധൈര്യംപകർന്നു.
- ബുധൻ പുലർച്ച 5.00- സൈനികർ രണ്ട് സംഘങ്ങളായി മലകയറ്റം തുടങ്ങി. എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പൊലീസ്, വനം വകുപ്പ്, സിവിൽ ഡിഫൻസ് ഉൾപ്പെടെയുള്ളവരും സൈന്യത്തോടൊപ്പം.
- രാവിലെ 7.00- രക്ഷാദൗത്യത്തിന് ഒരുക്കം. ഡ്രോൺ ഉപയോഗിച്ച് ബാബു ഇരിക്കുന്ന സ്ഥലം കണ്ടെത്തുന്നു. ഇറങ്ങേണ്ടതും കയറേണ്ടതുമായ റൂട്ട് നിർണയിക്കുന്നു.
- രാവിലെ 8.00 -കമാൻഡോകളെ ബാബുവിന് അരികിലേക്ക് ഇറക്കാനായി മലയുടെ നെറുകയിൽ കയറുകളും മറ്റ് ഉപകരണങ്ങളും സജ്ജമാക്കുന്നു.
- രാവിലെ 9.30- പർവതാരോഹണത്തിൽ പ്രാവീണ്യം നേടിയ ബാല എന്ന സൈനികൻ റോപ്പിൽ പിടിച്ച് ബാബുവിനരികിലേക്ക്. പത്ത് മിനിറ്റിനകം മലയിടുക്കിൽ. വെള്ളം നൽകുന്നു. മറ്റൊരു സൈനികൻ കൂടി ഇറങ്ങുന്നു.
- രാവിലെ 9.50 -ബാല ബാബുവിന്റെ ശരീരത്തിൽ സുരക്ഷ ബെൽറ്റിട്ട് മുറുക്കി തിരിച്ചുകയറുന്നു. മുകളിലുള്ള ദൗത്യസംഘം കയർ വലിച്ച് മുകളിലേക്ക് കയറാൻ സഹായിക്കുന്നു.
- രാവിലെ 10.10-ദൗത്യം പൂർത്തിയാകുന്നു. ബാബുവിനെ മുകളിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകുന്നു. ബാബുവും ദൗത്യസംഘവും സന്തോഷം പങ്കിടുന്നു. ബാബു സൈന്യത്തിന് നന്ദി അറിയിക്കുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story