ബി.ഡി.ജെ.എസ് വോട്ട് ലഭിച്ചുവെന്ന് മാണി സി. കാപ്പന്‍
text_fieldsപാലാ: രാമപുരം പഞ്ചായത്തില്‍ ബി.ഡി.ജെ.എസിന്‍റെ വോട്ട് കിട്ടിയെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി.കാപ്പന്‍. ബി.ജെ.പ ി വോട്ട് എല്‍.ഡി.എഫിന് ലഭിച്ചിട്ടില്ല. ശുഭപ്രതീക്ഷയെന്നും കാപ്പന്‍ പറഞ്ഞു. ആദ്യഫലസൂചനകള്‍ പുറത്തുവന്നപ്പോ ള്‍ എല്‍.ഡി.എഫ് ക്യാമ്പ് ആവേശത്തിലാണ്. ഇതുവരെ വോട്ടെണ്ണിയ രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളിൽ ലീഡ് നേടി.
പാലാക്ക് മോചനം -മാണി സി. കാപ്പൻ
കോട്ടയം: 54 വർഷത്തെ രാഷ്ട്രീയ അടിമത്തത്തിൽനിന്ന് പാലാക്ക് മോചനമായെന്ന് മാണി സി. കാപ്പൻ. ഇനി വികസനത്തിെൻറ നാളുകളാകും. എൽ.ഡി.എഫിെൻറ കൂട്ടായ പ്രവർത്തനത്തിെൻറ ഫലമാണ് വിജയം. സർക്കാറിെൻറ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്. പാലായിലെ ജനങ്ങൾക്ക് നന്ദി. 10,000 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രതീക്ഷിച്ചത്. ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിലേക്ക് പോയതിനാലാണ് ഭൂരിപക്ഷം കുറഞ്ഞത്. ജോസ് കെ. മാണിക്കെതിരെയുള്ള വിരോധം വോട്ടായി മാറിയിട്ടുെണ്ടന്നും അദ്ദേഹം പറഞ്ഞു.
ആദ്യമത്സരത്തിൽ പരാജയപ്പെട്ടത് 7590 വോട്ടിന്
കോട്ടയം: 2006ല്‍ കെ.എം. മാണിക്കെതിരെ നടത്തിയ ആദ്യമത്സരത്തിൽ മാണി സി. കാപ്പൻ പരാജയപ്പെട്ടത് 7590 വോട്ടിന്. അന്ന് കാപ്പന് ലഭിച്ചത് 38,849 വോട്ടാണ്. പിന്നീട് നടന്ന തെരഞ്ഞെടുപ്പിലും മാണിക്കെതിരെ കാപ്പൻ തന്നെ കളത്തിലിറങ്ങി. അന്ന് കെ.എം. മാണിയുടെ ഭൂരിപക്ഷം 5290 ആക്കാൻ കാപ്പന് കഴിഞ്ഞു. ആതെരെഞ്ഞടുപ്പിൽ 55,980 വോട്ട് ലഭിച്ചു. 2016ലും ഇടതുമുന്നണി പരീക്ഷിച്ചത് കാപ്പനെ രംഗത്തിറക്കിയായിരുന്നു. അന്നും പരാജയപ്പെട്ടെങ്കിലും കെ.എം. മാണിയുടെ ഭൂരിപക്ഷം 4703 ആക്കി വിറപ്പിക്കാൻ കാപ്പനായി. അന്ന് ലഭിച്ച വോട്ട് 54,181 ആയിരുന്നു. നാലാം വട്ടവും മാണി സി. കാപ്പനെ തന്നെ ഇടതുമുന്നണി പരീക്ഷണത്തിനിറക്കി. ഇതു ശരിയായ തീരുമാനമെന്ന് വിവിധതലങ്ങളിൽ ചർച്ച സജീവമായിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.