മദ്യശാലകള്‍ അടച്ചിടണമെന്ന ആവശ്യം ശക്തം; സാമ്പത്തികനഷ്ടം ഭയന്ന് നടപടിയെടുക്കാതെ സർക്കാർ
text_fieldsതിരുവനന്തപുരം: കോവിഡ്-19െൻറ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാറുകൾ ഉൾപ്പെടെ മദ് യവില്പനശാലകള് അടച്ചിടണമെന്ന ആവശ്യം ശക്തം. ബിവറേജസ് ഒൗട്ട്െലറ്റുകളും ബാറ ുകളും അടച്ചിടുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കടക ളുൾപ്പെടെ അടച്ചിടാൻ നടപടി കൈക്കൊണ്ടിട്ടില്ലെന്നും ആ സാഹചര്യത്തിൽ ബിവറേജസ് കേ ാർപറേഷൻ ഒൗട്ട്ലെറ്റുകൾ അടച്ചിടേണ്ട കാര്യമില്ലെന്നുമുള്ള വാദമാണ് സർക്കാർ ഉന്നയിക്കുന്നത്. എന്നാൽ, കൊറോണ ഭീതിക്കിടയിലും സംസ്ഥാനത്ത് മദ്യവിൽപനയിൽ കാര്യമായ കുറവുണ്ടായില്ലെന്നാണ് ബിവറേജസ് കോർപറേഷെൻറ കണക്കുകൾ വ്യക്തമാക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സംസ്ഥാനത്തിെൻറ പ്രധാന വരുമാന സ്രോതസ്സായ മദ്യശാലകൾ അടച്ചിട്ടാൽ അത് സ്ഥിതി രൂക്ഷമാക്കുമെന്ന വിലയിരുത്തലിലാണ് സർക്കാർ.
മദ്യശാലകൾ അടച്ചിടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിമാരായ ടി.എം. തോമസ് െഎസക്കും ടി.പി. രാമകൃഷ്ണനും വ്യക്തമാക്കുന്നത്. ബിവറേജസ് കോർപറേഷന് ജീവനക്കാര്‍ക്ക് മാസ്ക്കുകളും സാനിറ്റൈസറുകളും ലഭ്യമാക്കിയിട്ടുണ്ടെന്നും വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചിടുന്നത് പ്രായോഗികമല്ലെന്ന അഭിപ്രായമാണ് സർക്കാർ വൃത്തങ്ങൾ നടത്തുന്നത്. ഏറെനാൾ മദ്യശാലകൾ അടച്ചിട്ടാൽ മദ്യപർ ലഹരിലഭ്യതക്കായി മറ്റ് മാർഗങ്ങൾ സ്വീകരിക്കുമെന്നും അത് വൻ ദുരന്തങ്ങൾക്ക് കാരണമാകുമെന്നും അവർ വിശദീകരിക്കുന്നു. എന്നാൽ, സാമ്പത്തികനഷ്ടം തന്നെയാണ് മദ്യശാലകൾക്ക് താഴിടുന്നതിലെ വിമുഖതക്ക് പ്രധാന കാരണം. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിലും പ്രതിദിനം 40 കോടിയോളം രൂപയുടെ മദ്യമാണ് ബിവറേജസ് കോർപറേഷൻ വിൽക്കുന്നത്. ഇതിന് പുറമെയാണ് ബാറുകൾ, കൺസ്യൂമർ ഫെഡ് എന്നിവ വഴിയുള്ള മദ്യവിൽപന.
കോവിഡിെൻറ പശ്ചാത്തലത്തിൽ മദ്യശാലകൾ അടച്ചിടണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായം ഉയരുന്നുണ്ട്. നിരവധിപേർ ഒത്തുചേരുന്നത് ഒഴിവാക്കണമെന്ന നിർദേശമുണ്ടെങ്കിലും ബാറുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.
കൂട്ടമായി ആളുകളെത്തി മദ്യപിക്കുന്നതും പൊതു ഗ്ലാസുകൾ ഉപയോഗിക്കുന്നതും രോഗം പകരാൻ കാരണമാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ (െഎ.എം.എ) ഉൾപ്പെടെ അഭിപ്രായപ്പെട്ടു. ബിവറേജസ് കൗണ്ടറുകളിലെ ആള്‍ക്കൂട്ടവും ഒഴിവാക്കേണ്ടതാണെന്നാണ് സംഘടനയുടെ ആവശ്യം. ബാറുകളും മദ്യശാലകളും അടച്ചിടണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.