ബേപ്പൂർ: ഇളക്കമില്ലാതെ ഇടതോരം ചേർന്ന്
text_fieldsസ്ഥിതി വിവരം
രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളും കടലുണ്ടി പഞ്ചായത്തും കോഴിക്കോട് കോർപറേഷെൻറ അരീക്കാട് നോർത്ത്, അരീക്കാട്, നല്ലളം, കൊളത്തറ, കുണ്ടായിത്തോട്, ചെറുവണ്ണൂർ ഈസ്റ്റ്, ചെറുവണ്ണൂർ വെസ്റ്റ്, ബേപ്പൂർ പോർട്ട്, ബേപ്പൂർ, മാറാട്, നടുവട്ടം, പുഞ്ചപ്പാടം, അരക്കിണർ, മാത്തോട്ടം എന്നീ ഡിവിഷനുകളും ഉൾക്കൊള്ളുന്നതാണ് ബേപ്പൂർ മണ്ഡലം
കോഴിക്കോട്: ഇടതോരം േചർന്നുനിൽക്കുന്ന മണ്ഡലമാണ് ബേപ്പൂർ. 1965ൽ നിലവിൽവന്നശേഷം നടന്ന 13 തെരഞ്ഞെടുപ്പുകളിൽ രണ്ടുതവണയൊഴികെ ജയിച്ചവരെല്ലാം കമ്യൂണിസ്റ്റുകാരാണ്. എൻ.പി. മൊയ്തീൻ മാത്രമാണ് ഇവിെടനിന്ന് ജയിച്ച ഏക കോൺഗ്രസുകാരൻ.
77ലും 80ലുമാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയ കേരളത്തിൽ കോൺഗ്രസ്, ലീഗ്, ബി.ജെ.പി (കോ.ലീ.ബി) പരീക്ഷണ ഭൂമിയെന്നും അറിയപ്പെട്ട മണ്ഡലമാണ് ബേപ്പൂർ. 1991ലായിരുന്നു കോ.ലി.ബി സംഖ്യം. അന്ന് എൽ.ഡി.എഫിലെ ടി.കെ. ഹംസക്കെതിരെ കോൺഗ്രസിെൻറയും ലീഗിെൻറയും ബി.ജെ.പിയുടെയും പിന്തുണയോടെ രംഗത്തുവന്ന കെ. മാധവൻകുട്ടി 6270 വോട്ടിന് പരാജയപ്പെടുകയായിരുന്നു.
ജയിപ്പിച്ചവരെ വീണ്ടും വീണ്ടും ജയിപ്പിക്കുന്ന പാരമ്പര്യവും ബേപ്പൂരിനുണ്ട്. എൻ.പി. മൊയ്തീൻ, എളമരം കരീം, വി.കെ.സി. മമ്മദ് കോയ എന്നിവർ രണ്ടുവീതം തവണയും ടി.കെ. ഹംസ, കെ. ചാത്തുണ്ണി എന്നിവർ മൂന്നുതവണയുമാണ് ഇവിടെനിന്ന് ജയിച്ചുകയറിയത്.
ബി.ജെ.പിക്കുവേണ്ടി 2001ൽ എഴുത്തുകാരൻ ഡോ. പുനത്തിൽ കുഞ്ഞബ്ദുല്ല മത്സരിച്ച മണ്ഡലം കൂടിയാണിത്. വി.കെ.സി. മമ്മദ് കോയ ജയിച്ച അന്ന് പുനത്തിലിന് 10,934 വോട്ടാണ് ലഭിച്ചത്. കോർപറേഷൻ മേയറായ വി.കെ.സി. മമ്മദ് കോയയെ ഇറക്കി അവസാന തെരഞ്ഞെടുപ്പിൽ 14,363 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് സീറ്റ് നിലനിർത്തിയത്.
ബേപ്പൂർ സീറ്റ് കോൺഗ്രസിൽനിന്ന് ഏറ്റെടുക്കണമെന്ന് ലീഗ് പ്രാദേശിക നേതാക്കൾക്ക് താൽപര്യമുണ്ടെങ്കിലും ജില്ല തലത്തിൽ ഇത്തരമൊരു ചർച്ചയൊന്നും ഇതുവരെ ഉയർന്നിട്ടില്ല.
ജില്ലയിൽ ബി.ജെ.പി കൂടുതൽ ശ്രദ്ധിക്കുന്ന മണ്ഡലംകൂടിയാണിത്. കഴിഞ്ഞ തവണ കാൽലക്ഷത്തിലേറെ വോട്ടുകളാണ് ഇവർ നേടിയത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലം പരിധിയിലെ േബപ്പൂർ പോർട്ട്, േബപ്പൂർ, മാറാട് എന്നീ കോർപറേഷൻ വാർഡുകൾ ബി.ജെ.പി പിടിച്ചെടുത്തിരുന്നുവെങ്കിലും ഇത്തവണ ഇവയെല്ലാം എൽ.ഡി.എഫ് നേടി.
എൽ.ഡി.എഫിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ്, സിറ്റിങ് എം.എൽ.എ വി.കെ.സി. മമ്മദ് കോയ എന്നിവരുടെ പേരുകളാണ് ഉയരുന്നത്. യു.ഡി.എഫ് ചർച്ചകളിൽ കഴിഞ്ഞ തവണ മത്സരിച്ച എം.പി. ആദംമുൽസിയുടെ പേരാണുള്ളത്.
അതിനിടെ, രാമനാട്ടുകര അഡ്വാൻസ്ഡ് കിൻഫ്ര നോളജ് പാർക്കിന് ഭൂമിയേറ്റെടുത്ത വകയിൽ ലഭിക്കാനുള്ള നഷ്ടപരിഹാരം വർഷങ്ങളായിട്ടും ലഭിക്കാത്തതിനെതിരായ പ്രതിഷേധം ശക്തമാണ്. തങ്ങളുടെ സ്വാധീനത്തിൽ നാലായിരത്തോളം വോട്ടുകളുണ്ടെന്നവകാശപ്പെടുന്ന സമര സമിതിയുടെ നിലപാട് ബേപ്പൂരിലെ ജയപരാജയങ്ങളിൽ നിർണായകമാവും.
എം.എൽ.എമാർ ഇതുവരെ
1965 -കെ. ചാത്തുണ്ണി
(സി.പി.എം)
1967 -കെ. ചാത്തുണ്ണി
(സി.പി.എം)
1970 -കെ. ചാത്തുണ്ണി
(സി.പി.എം)
1977 -എൻ.പി. മൊയ്തീൻ
(കോൺഗ്രസ്)
1980 -എൻ.പി. മൊയ്തീൻ
(കോൺഗ്രസ് -യു)
1982 -കെ. മൂസക്കുട്ടി
(സി.പി.എം)
1987 -ടി.കെ. ഹംസ
(സി.പി.എം)
1991 -ടി.കെ. ഹംസ
(സി.പി.എം)
1996 -ടി.കെ. ഹംസ
(സി.പി.എം)
2001 -വി.കെ.സി. മമ്മദ് കോയ (സി.പി.എം)
2006 -എളമരം കരീം
(സി.പി.എം)
2011 -എളമരം കരീം
(സി.പി.എം)
2016 -വി.കെ.സി. മമ്മദ് കോയ (സി.പി.എം)
2016 നിയമസഭ തെരഞ്ഞെടുപ്പ്:
വി.കെ.സി. മമ്മദ് കോയ എൽ.ഡി.എഫ് (സി.പി.എം) -69,114
എം.പി. ആദംമുൽസി യു.ഡി.എഫ് (കോൺഗ്രസ്) -54,751
അഡ്വ. കെ.പി. പ്രകാശ് ബാബു എൻ.ഡി.എ (ബി.ജെ.പി) -27,958
എൽ.ഡി.എഫ്
ഭൂരിപക്ഷം -14,363
2019 ലോക്സഭ തെരഞ്ഞെടുപ്പ്:
എം.െക. രാഘവൻ
(യു.ഡി.എഫ്) -69,402
എ. പ്രദീപ്കുമാർ
(എൽ.ഡി.എഫ്) -58,979
അഡ്വ. പ്രകാശ് ബാബു
(എൻ.ഡി.എ) -25,697
യു.ഡി.എഫ് ഭൂരിപക്ഷം -10423
2021 തദ്ദേശ തെരഞ്ഞെടുപ്പ്:
രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളിലും കോർപറേഷെൻറ അരീക്കാട് ഡിവിഷനിലും യു.ഡി.എഫും കടലുണ്ടി ഗ്രാമപഞ്ചായത്തിലും കോർപറേഷെൻറ അരീക്കാട് നോർത്ത്, നല്ലളം, കൊളത്തറ, കുണ്ടായിത്തോട്, ചെറുവണ്ണൂർ ഈസ്റ്റ്, ചെറുവണ്ണൂർ വെസ്റ്റ്, ബേപ്പൂർ പോർട്ട്, ബേപ്പൂർ, മാറാട്, നടുവട്ടം, പുഞ്ചപ്പാടം, അരക്കിണർ, മാത്തോട്ടം എന്നീ ഡിവിഷനുകളിൽ എൽ.ഡി.എഫുമാണ് വിജയിച്ചത്. േബപ്പൂർ പോർട്ട്, േബപ്പൂർ, മാറാട് എന്നിവ ബി.ജെ.പിയിൽനിന്നാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.