ഭാരതീയ വിചാര കേന്ദ്രം മുൻ വൈസ് പ്രസിഡൻറിനെ കേന്ദ്ര സർവകലാശാല പി.വി.സിയാക്കാൻ നീക്കം
text_fieldsകാസർകോട്: ആർ.എസ്.എസിെൻറ ധൈഷണിക പാഠശാലയായ ഭാരതീയ വിചാര കേന്ദ്രത്തിെൻറ മുൻ വൈസ് പ്രസിഡൻറ് ഡോ. കെ. ജയപ്രസാദിനെ കേന്ദ്ര സർവകലാശാല പ്രോ വൈസ് ചാൻസലറാക്കാൻ നീക്കം. കേന്ദ്ര സർവകലാശാലയിൽ സംഘ്പരിവാറിെൻറ ‘പ്രതിനിധി’യെന്ന് അറിയപ്പെടുന്ന ഡോ. ജയപ്രസാദിനുവേണ്ടി പ്രഫസർ പദവിയുടെ യോഗ്യതകൾ ലഘൂകരിച്ച് ഒാഡിനൻസുകൾ വരെ ഇറക്കിത്തുടങ്ങി.
പ്രഫസർ ആകണമെങ്കിൽ അദ്ദേഹത്തിന് കീഴിൽ പിഎച്ച്.ഡി സമർപ്പിച്ചിരിക്കണം. ജയപ്രസാദിനു കീഴിൽ ആരും പിഎച്ച്.ഡി സമർപ്പിച്ചില്ലെന്നാണ് ആരോപണം. ആ പ്രശ്നം പരിഹരിക്കാൻ അദ്ദേഹത്തിനുവേണ്ടി ‘പിഎച്ച്.ഡി സമർപ്പിക്കേണ്ടതില്ല, മറിച്ച് രജിസ്റ്റർ ചെയ്താൽ മതി’െയന്ന് പരിഷ്കരിച്ചാണ് ഒാഡിനൻസ് ഇറക്കിയത്. ഇൗ രീതിയിൽ എത്ര ഗവേഷകരെക്കൊണ്ട് വേണമെങ്കിലും അദ്ദേഹത്തിന് രജിസ്റ്റർ ചെയ്യാം. 2015ൽ സർവകലാശാലയിൽ അധ്യാപകനായി ഡെപ്യൂേട്ടഷനിലാണ് ജയപ്രസാദ് എത്തിയത്. പിന്നാലെ ഫിനാൻസ് ഒാഫിസർ ഇൻചാർജിെൻറ ചുമതലയും നൽകി. അദ്ദേഹത്തിന് അസോസിയറ്റ് പ്രഫസർ പദവി നൽകുന്നതിനുള്ള മാനദണ്ഡം നിർണയിക്കുന്നത് അക്കാദമിക് കൗൺസിലാണ്.
ഇൗ കമ്മിറ്റിയിൽ കാൻഡിഡേറ്റ് തന്നെ ഉൾപ്പെട്ടതും ആക്ടിനു വിരുദ്ധം. വകുപ്പു തലവനെയും ഡീനിനെയും ഒഴിവാക്കിയാണ് ജയപ്രസാദിെൻറ ഇൻറർവ്യൂ ബോർഡ് രൂപവത്കരിച്ചത്. ഇൗ ബോർഡിൽ ഉൾപ്പെടേണ്ട ഡീൻ ഡോ. കെ.സി. ബൈജു ഇതുസംബന്ധിച്ച് സർവകലാശാല എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ പരാതി ഉന്നയിച്ചിരുന്നു.
കൊല്ലം എസ്.എൻ കോളജിൽനിന്നും ഡെപ്യൂേട്ടഷനിലെത്തിയ ഡോ. ജയപ്രസാദിെൻറ സർവിസ് ഇടവേളയും സംസ്ഥാന സർക്കാറിലെ വിദ്യാഭ്യാസ വകുപ്പ് അഡീ. സെക്രട്ടറി സാധൂകരിച്ചുനൽകി. അദ്ദേഹം കേന്ദ്ര സർവകലാശാലയിൽ ചേർന്ന കാലം മുതൽ പ്രഫസർ എന്ന നിലയിൽ മുൻകാല പ്രാബല്യവും നൽകിയിട്ടുണ്ട്. സർവകലാശാലയിൽ ചേർന്ന സമയത്ത് പ്രഫസർഷിപ്പിന് നൽകിയ അപേക്ഷ അന്ന് തള്ളിയിരുന്നു. ഇപ്പോൾ സ്കൂൾ ഒാഫ് ഇൻറർനാഷനൽ റിലേഷൻസ് പ്രഫസർ, കേന്ദ്ര സർവകലാശാല എക്സിക്യൂട്ടിവ് കൗൺസിൽ അംഗം, സ്കൂൾ ഒാഫ് കൾചറൽ സ്റ്റഡീസ് ഡീൻ, മഹാത്മ അയ്യങ്കാളി സെൻറർ ഫോർ കേരള സ്റ്റഡീസ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഡോ. ജയപ്രസാദിെൻറ കൈകളിലാണ് കേന്ദ്ര സർവകലാശാല നിയന്ത്രിക്കപ്പെടുന്നത്. ദേശീയത, ഇന്ത്യൻ ഭരണഘടന, ദേശീയ രാഷ്ട്രീയം, വിദേശ നയം എന്നീ വിഷയങ്ങളാണ് ജയപ്രസാദിെൻറ ചിന്താമേഖല എന്നാണ് പറയപ്പെടുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.