മുൻകൂർ ജാമ്യം തേടി ബിനോയ് കോടിയേരി; വിധി തിങ്കളാഴ്ച
text_fieldsമുംബൈ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഡി.എൻ.എ പരിശോധന നടത്താനും അന്വേഷണ പുരോഗതിക്കും ബിനോയ് കോടിയേരിയുടെ കസ്റ്റഡി അനിവാര്യമാണെന്ന് മുംബൈ പ ൊലീസ്. ബിനോയ് കോടിയേരി ദിൻദോഷി സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയ െ എതിർത്താണ് പ്രോസിക്യൂഷൻ ഇൗ വാദം ഉന്നയിച്ചത്. പരാതിക്കാരിയുടെ എട്ടു വയസ്സുള്ള കുഞ്ഞിെൻറ പിതാവ് ബിനോയ് ആണോ എന്ന് പരിശോധിക്കാനാണ് ഡി.എൻ.എ പരിശോധന.
കുഞ്ഞിെൻറ പിതാവ് ബിനോയി ആണെന്ന് അവകാശപ്പെട്ട യുവതി ഡി.എൻ.എ പരിശോധനക്ക് തയാറാണെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഡി.എൻ.എ പരിശോധന ആവശ്യമില്ലെന്ന് ബിനോയിയുടെ അഭിഭാഷകൻ അശോക് ഗുപ്ത പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിൽ ഇരുപക്ഷത്തിെൻറയും വാദം കേട്ട സെഷൻസ് ജഡ്ജി എം.എച്ച്. ശൈഖ് തിങ്കളാഴ്ച വിധി പറയും.
ഭീഷണിപ്പെടുത്തി പണം തട്ടാൻ യുവതി കേസ് കെട്ടിച്ചമച്ചതെന്ന വാദമാണ് ബിനോയിയുടെ അഭിഭാഷകൻ ഉന്നയിച്ചത്. ബിനോയിയെ കല്യാണം കഴിച്ചതാണെന്നാണ് യുവതി പറഞ്ഞത്. അതിനാൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ല. കേസ് കെട്ടിച്ചമച്ചതാണെന്നതിൽ അവരുടെ പരാതിതന്നെ തെളിവാണെന്നും അഭിഭാഷകൻ വാദിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.