പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബി.ജെ.പിയുടെ പതാക
text_fieldsപാലക്കാട്: നഗരസഭ കോമ്പൗണ്ടിലെ ഗാന്ധി പ്രതിമയിൽ ബി.ജെ.പിയുടെ പതാക കെട്ടി. തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം.
ഇതോടെ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് പൊലീസെത്തി പതാക നീക്കുകയായിരുന്നു. യു.ഡി.എഫ് കൗൺസിലർമാർ നഗരസഭക്ക് മുമ്പിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. ഗാന്ധി പ്രതിമക്ക് സംരക്ഷണ വലയം തീർത്ത് ഡി.വൈ.എഫ്.ഐയും പ്രതിഷേധവുമായി രംഗത്തെത്തി.
അതേസമയം, പതാക പുതപ്പിച്ചതിന് പിന്നിൽ കോൺഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു. പൊലീസിൽ പരാതി നൽകുമെന്നും ബി.ജെ.പി ജില്ല പ്രസിഡന്‍റ് ഇ. കൃഷ്ണദാസ് പറഞ്ഞു.
നേരത്തെ നഗരസഭയിൽ ജയ്ശ്രീറം എന്നെഴുതിയ ഫ്ലക്സ് തൂക്കിയത് ഏറെ വിവാദമായിരുന്നു. നഗരസഭയിൽ ബി.ജെ.പിയാണ് ഭരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നയുടനെയാണ് ബി.ജെ.പി പ്രവർത്തകർ വിവാദമായ ഫ്ലക്സ് നഗരസഭാ ഒാഫിസിന് മുകളിൽ തൂക്കിയിത്. ജയ് ശ്രീറാം എന്നെഴുതിയ ഫ്ലക്സിൽ ശിവജിയുടെ ചിത്രവും ഉണ്ടായിരുന്നു.
മോദി-അമിത്ഷാമാരുടെ ചിത്രമുള്ള മറ്റൊരു ഫ്ലക്സും ഒാഫീസിന് മുകളിൽ തൂക്കി. നഗരസഭയിൽ ബി.ജെ.പി കേവല ഭൂരിപക്ഷം നേടിയതിനെ തുടർന്നായിരുന്നു ബി.ജെ.പി പ്രവർത്തകരുടെ അതിരുവിട്ട് ആഘോഷം. ഫ്ലക്സ് തൂക്കുന്നതിൻെറ വിഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
വിവാദമായതിന് ശേഷവും സംഭവത്തെ ബി.ജെ.പി നേതാക്കളടക്കം പരസ്യമായി ന്യായീകരിക്കുകയായിരുന്നു. പൊലീസ് പിന്നീട് കേസെടുത്തെങ്കിലും ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.