മാനസികനില തെറ്റിയ ഒരാളെ പാർട്ടി അധ്യക്ഷനായി ഇരുത്തുന്ന കാര്യം ബി.ജെ.പി ആലോചിക്കണം -കെ. സുരേന്ദ്രനെതിരെ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മാനസികനില തെറ്റിയ ഒരാളെ പാർട്ടിയുടെ അധ്യക്ഷനായി ഇരുത്തുന്നുവെന്ന കാര്യം ബി.ജെ.പി ആലോചിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ലൈഫ് മിഷൻ ഉൾപ്പെടെ കമീഷൻ വന്നത് മുഖ്യമന്ത്രിക്കാണെന്നും മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താൽ കാര്യങ്ങൾ അറിയാൻ കഴിയുമെന്നും കെ. സുരേന്ദ്രെൻറ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അത്രമാത്രം മാനസിക നില തെറ്റിയ ഒരാൾ, സാധാരണ അന്തരീക്ഷത്തിലല്ലാതെ പ്രവർത്തിക്കുന്ന ഒരാൾ, എന്തും വിളിച്ചുപറയുന്ന ഒരാൾ സാധാരണ മാനസികാവസ്ഥയിലല്ലാതെ ഇങ്ങനെ വിളിച്ചുപറയില്ല. അങ്ങനെയൊരാളെ പാർട്ടിയുടെ അധ്യക്ഷനാക്കിവെക്കുേമ്പാൾ ആ പാർട്ടി ചിന്തിക്കണം, ഞാനല്ല ചിന്തിക്കേണ്ടത്. അയാൾക്ക് ഒരു ദിവസം രാത്രി എന്തെല്ലാം തോന്നുന്നുവെന്നത് പിന്നീട് വിളിച്ചു പറയുന്നത് പ്രത്യേക മാനസിക അവസ്ഥയാണ്. അതിൽ എനിക്കൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുരേന്ദ്രനോട് പറയാനുള്ള കാര്യങ്ങൾ ഇങ്ങനെയല്ല പറയേണ്ടത്. സുരേന്ദ്രനല്ല പിണറായി വിജയൻ. അത് ഓർക്കണം. ഒരു സംസ്ഥാന പാർട്ടിയുടെ അധ്യക്ഷൻ ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ വിളിച്ചുപറയുന്നതിെൻറ മാനസികനില എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.
മാനസിക നില തെറ്റിയതുകൊണ്ട് സുേരന്ദ്രൻ എന്തും വിളിച്ചുപറയുന്നുവെന്നും അതല്ല പൊതു രാഷ്ട്രീയത്തിനും സമൂഹത്തിനും വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സാധാരണ നിലയിൽ സ്വീകരിക്കേണ്ട ചില മാനദണ്ഡങ്ങളും മര്യാദകളും കാണിക്കുന്നില്ല. എന്ത് അടിസ്ഥാനത്തിലാണ് ഈ ആരോപണങ്ങളെന്നും വെറുതെ ഒരാളെ പറ്റി വിളിച്ചുപറയുകയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.