തോൽവി വിലയിരുത്തിയില്ല: 2019ന് ഒരുങ്ങി ബി.െജ.പി
text_fieldsന്യൂഡൽഹി: മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിർണയിക്കാൻ കോൺഗ്രസ് പാടുപ െടുന്നതിനിടയിൽ 2019ലെ പൊതുതെരെഞ്ഞടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ ബി.ജെ.പി തീരുമാ നിച്ചു. മൂന്ന് മാസത്തിനകം എല്ലാ പോഷക സംഘടനകളുടെയും ദേശീയ കൺവെൻഷൻ വിളിച്ചുചേർക ്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പുകളിലെ ദയനീയ പരാജയത്ത െക്കുറിച്ച് ചർച്ച ചെയ്യാതെയാണ് 2019ലെ പൊതുതെരഞ്ഞെടുപ്പിന് പോഷക സംഘടനകളെ സജ്ജമാക്കാൻ ബി.ജെ.പി തീരുമാനിച്ചതെന്ന് പാർട്ടി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് വാർത്തസമ്മേളനത്തിൽ സ്ഥിരീകരിച്ചു.
പരാജയം വിലയിരുത്താൻ ബി.ജെ.പി പാർലമെൻററി പാർട്ടിയോ നേതൃയോഗമോ അടിയന്തരമായി ചേരുമോ എന്ന ചോദ്യത്തിനും നിഷേധാർഥത്തിലായിരുന്നു യാദവിെൻറ മറുപടി. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുള്ള പാർട്ടി ദേശീയ നിർവാഹക സമിതി ജനുവരി 11, 12 തീയതികളിൽ ഡൽഹിയിൽ നടത്താനാണ് തീരുമാനമെന്ന് യാദവ് പറഞ്ഞു.
വ്യാഴാഴ്ച ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന ഭാരവാഹികളുടെ യോഗമാണ് ഇത് തീരുമാനിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ യോഗം ഉദ്ഘാടനം ചെയ്തു. 2019ലെ പൊതുതെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ ഏഴ് പോഷക സംഘടനകളുടെയും വിപുലമായ ദേശീയ കൺെവൻഷനുകൾ വിളിച്ചുചേർക്കും.
രാമക്ഷേത്രത്തിനായി ജനുവരി 31ന് അലഹാബാദിൽ വിശ്വഹിന്ദു പരിഷത്ത് പ്രയാഗ് ധരംസഭ നടത്തുന്നുണ്ട്. ഇതേദിവസം ബി.ജെ.പി ഡൽഹിയിൽ ന്യൂനപക്ഷ മോർച്ച ദേശീയ കൺവെൻഷൻ സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നിനാണ് ഇത് സമാപിക്കുക.
യുവമോർച്ച കൺവെൻഷൻ ഡിസംബർ 15, 16 തീയതികളിൽ ഡൽഹിയിൽ നടക്കും. ഡിസംബർ 21, 22 തീയതികളിൽ ഹൈദരാബാദിൽ സംഘടിപ്പിക്കുന്ന മഹിളാമോർച്ച ദേശീയ കൺവെൻഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പെങ്കടുക്കും. ആർ.എസ്.എസ് ആസ്ഥാനമായ നാഗ്പുരിലാണ് ജനുവരി 19, 20 തീയതികളിലെ പട്ടികജാതി മോർച്ച കൺവെൻഷൻ. ഭുവനേശ്വറിൽ പട്ടികവർഗ മോർച്ചയുെട ദേശീയ കൺവെൻഷനും ഫെബ്രുവരി 15, 16 തീയതികളിൽ പട്നയിൽ ഒ.ബി.സി മോർച്ചയുടെ ദേശീയ കൺവെൻഷനും നടക്കും. മോദി പെങ്കടുക്കുന്ന കിസാൻ മോർച്ച ദേശീയ കൺെവൻഷൻ ഉത്തർപ്രദേശിലായിരിക്കുമെന്നും ഭുപേന്ദ്ര യാദവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.