Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹെലികോപ്ടറിൽ...

ഹെലികോപ്ടറിൽ പറന്നെത്തിയിട്ടും മുഖ്യന് കരിങ്കൊടി

text_fields
bookmark_border
ഹെലികോപ്ടറിൽ പറന്നെത്തിയിട്ടും മുഖ്യന് കരിങ്കൊടി
cancel
camera_alt

ചാലിശ്ശേരിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് നീക്കുന്നു

കൂറ്റനാട്: മുഖ്യമന്ത്രി പിണറായി വിജയനു നേരെ പാലക്കാട് ചാലിശ്ശേരിയിലും തലശ്ശേരിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. തദ്ദേശ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ഹെലികോപ്ടറിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി.

രാവിലെ 9.30ന് മുലയംപറമ്പ് ക്ഷേത്ര മൈതാനത്ത് ഹെലികോപ്ടറിൽ വന്നിറങ്ങിയ ശേഷം ഉദ്ഘാടന വേദിയായ അൻസാരി കൺവൻഷൻ സെന്ററിലേക്ക് പോകുമ്പോഴാണ് പ്രതിഷേധമുണ്ടായത്. രണ്ടിടങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് കരിങ്കൊടിയുമായി ചാടുകയായിരുന്നു. ഉടൻ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.

ശിവരാത്രി ഡ്യൂട്ടിക്ക് കൂടുതല്‍ പൊലീസിനെ വിന്യസിച്ചതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര. സന്ദര്‍ശനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ്, കോൺഗ്രസ് നാഗലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ.പി.എം. ഷെരീഫ്, നാഗലശ്ശേരി പഞ്ചായത്ത് അംഗം സലീം, നാഗലശ്ശേരി സ്വദേശി അസീസ് എന്നിവരെ ചാലിശ്ശേരി പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. പരിപാടിക്ക് ശേഷമാണ് ഇവരെ വിട്ടയച്ചത്. കരുതൽ തടങ്കലിനെതിരെ യൂത്ത് കോൺഗ്രസ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.

തലശ്ശേരി: ചിറക്കര പള്ളിത്താഴയിൽ ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്. ടൗൺഹാളിൽ പരിപാടി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യു.ഡി.എഫ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി

മട്ടന്നൂര്‍ (കണ്ണൂർ): കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫ് നേതാക്കളെ കരുതൽ തടങ്കലിലാക്കി.

യൂത്ത് ലീഗ് നേതാവും കീഴല്ലൂര്‍ പഞ്ചായത്ത് അംഗവുമായ ഷബീര്‍ എടയന്നൂര്‍, കോണ്‍ഗ്രസ് നേതാവ് സുരേഷ് ബാബു എളയാവൂര്‍ എന്നിവരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് ഇവരെ മാറ്റിയത്.

യു.ഡി.എഫ് സംസ്ഥാന-ജില്ല നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് മുഖ്യമന്ത്രി എത്തുന്നതിനുമുമ്പ് ഇവരെ വിട്ടയച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black flagpinarayi vijayan
News Summary - black-flag to pinarayi vijayan
Next Story