പടക്കളത്തിൽ സഹോദരങ്ങൾ നാല്
text_fieldsകാഞ്ഞാണി (തൃശൂർ): കമ്യൂണിസ്റ്റ് പാർട്ടിയുടെ സമരരംഗങ്ങളിലും പാലാഴി-കരിങ്കൊടി പോരാട്ടരംഗത്തും നിറഞ്ഞുനിന്ന മണലൂരിലെ നാരായണെൻറ നാലു മക്കളും ഇത്തവണ ഗോദയിലുണ്ട്. ഇടതുസ്ഥാനാർഥികളാണ് നാലുപേരും. മണലൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് സുർജിത്ത്, സഹോദരിമാരായ ഷീബ ചന്ദ്രബോസ്, മേനക മധു, രജനി തിലകൻ എന്നിവരാണ് മത്സരരംഗത്തുള്ളത്. ജില്ല പഞ്ചായത്ത് അന്തിക്കാട് ഡിവിഷനിലേക്കാണ് സുർജിത്ത് മത്സരിക്കുന്നത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി അംഗമായിരുന്നു.
ഷീബ ചന്ദ്രബോസ് വാടാനപ്പള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് മത്സരിക്കുന്നത്. കുടുംബശ്രീ പ്രവർത്തകയായിരുന്നു. മേനക മധുവിെൻറ മത്സരം അന്തിക്കാട് പഞ്ചായത്തിലെ 12ാം വാർഡിലാണ്. മഹിള അസോസിയേഷൻ അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻറാണ്. രജനി തിലകൻ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ചാഴൂർ ഡിവിഷനിലെ സ്ഥാനാർഥിയാണ്. മഹിള അസോസിയേഷൻ ചാഴൂർ പഞ്ചായത്ത് പ്രസിഡൻറും ആലപ്പാട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടറുമാണ്. നാരായണെൻറ മറ്റ് നാലു മക്കളായ ഗോപാലകൃഷ്ണൻ, ജനാർദനൻ, മല്ലിക, രമണി എന്നിവരും സി.പി.എം പ്രവർത്തകരാണ്. പോരാട്ടരംഗത്ത് നിറഞ്ഞുനിന്ന നാരായണൻ ഇക്കഴിഞ്ഞ ഏപ്രിലിലാണ് മരിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.