ബി.എസ്.എൻ.എൽ കസ്റ്റമർ സർവിസ് സെൻററുകളും സ്വകാര്യവത്കരിക്കുന്നു
text_fieldsതിരുവനന്തപുരം: കാൾ സെൻററുകൾക്ക് പിന്നാലെ ബി.എസ്.എൻ.എൽ കസ്റ്റമർ സർവിസ് സെൻററുകളും സ്വകാര്യവത്കരിക്കുന്നു. ഉപഭോക്തൃ സേവനവുമായി ബന്ധെപ്പട്ട നടപടികളെല്ലാം സ്വകാര്യ ഏജൻസികൾക്ക് പുറംകരാർ നൽകാനാണ് തീരുമാനം. സർക്കിളുകൾക്ക് ഇതിനുള്ള നിർദേശം നൽകിയതിന് പുറേമ, ഏജൻസികളെ കണ്ടെത്താനുള്ള നടപടികളും തുടങ്ങി. കെട്ടിടമടക്കം നിലവിെല സൗകര്യങ്ങൾ ഏജൻസിക്ക് കൈമാറും. ഇതിനു പുറമേ, ഫ്രാൈഞ്ചസികൾ ആവശ്യാനുസരണം സ്വന്തംനിലക്കും സൗകര്യമൊരുക്കണമെന്നും വ്യവസ്ഥയുണ്ട്. ബ്രോഡ്ബാൻഡ്, ലാൻഡ്ഫോൺ, മൊബൈൽ കണക്ഷൻ എന്നിവ സംബന്ധിച്ച പരാതികൾ പരിഹരിക്കലും അന്വേഷണങ്ങൾക്ക് മറുപടി നൽകലുമടക്കം ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ചുമതലകൾ പൂർണമായും സ്വകാര്യ ഏജൻസികൾക്കായിരിക്കും.
മൂലധനച്ചെലവ് കുറക്കുന്നതിെൻറ ഭാഗമായാണ് സ്വകാര്യവത്കരണ നീക്കമെന്ന് പറയുന്നു. ഉപഭോക്തൃ സേവനരംഗത്ത് പ്രവൃത്തിപരിചയമുള്ള വമ്പൻ കമ്പനികളെയാണ് പരിഗണിക്കുന്നത്. ആദ്യഘട്ടത്തിൽ മൂന്ന് മെട്രോനഗരങ്ങളിലും തുടർന്ന് എല്ലാ സർക്കിളുകളിലേക്കും വ്യാപിപ്പിക്കാനാണ് ആലോചന. കസ്റ്റമർ സർവിസ് സെൻററുകൾ പൂർണമായും കൈമാറുന്നതോടെ ഇൗ വിഭാഗത്തിലെ ജീവനക്കാർക്കാർ അധികമാവും.
എന്നാൽ, ഇവരുടെ പുനർവിന്യാസത്തെപ്പറ്റി ഇതുവരെയും അധികൃതർ വ്യക്തത നൽകിയിട്ടില്ല. കേരള സർക്കിളിന് കീഴിൽ മാത്രം 425 ഒാളം കസ്റ്റമർ സർവിസ് സെൻററുകളിലായി 2000ത്തോളം ജീവനക്കാരാണുള്ളത്. ഇതിനാൽ ജീവനക്കാരെ പൂർണമായും നിലനിർത്തുന്നതിനൊപ്പം സ്വകാര്യ ഏജൻസികൾക്ക് ചുമതല നൽകുന്നതിലൂടെ ഇരട്ടിച്ചെലവാണ് ബി.എസ്.എൻ.എല്ലിന് ഉണ്ടാവുക. ബി.എസ്.എൻ.എല്ലിെൻറ വിവിധ സംവിധാനങ്ങളിൽനിന്ന് ഘട്ടംഘട്ടമായി ജീവനക്കാരെ പുറത്താക്കുന്ന നടപടികളിലെ ഏറ്റവും ഒടുവിലത്തേതാണിത്.
മൊബൈൽ കസ്റ്റമർ കെയർ, പരാതി പരിഹാര സംവിധാനം, ടെലിഫോൺ ഡയറക്ടറി സംവിധാനം, പുതിയ സാേങ്കതിക സംവിധാനങ്ങളുടെ നിർവഹണം ഉൾപ്പെടെ സ്വകാര്യ ഏജൻസികളാണ് ഇപ്പോൾ നിർവഹിക്കുന്നത്. ഭാവിയിൽ ലൈൻ നന്നാക്കലുൾപ്പെെട സ്വകാര്യ ഏജൻസികൾക്ക് നൽകാനുള്ള നീക്കത്തിെൻറ ഭാഗമാണ് വ്യാപക പുറംകരാർ നൽകലെന്ന് ജീവനക്കാർ ആരോപിക്കുന്നു.
ടവറുകളും തീറെഴുതുന്നു
തിരുവനന്തപുരം: സ്വകാര്യവത്കരണ ലക്ഷ്യത്തോടെ ബി.എസ്.എൻ.എല്ലിെൻറ സുപ്രധാന ആസ്തിയായ മൊബൈൽ ടവറുകെള പൂർണമായും വിഭജിച്ച് പ്രത്യേക കമ്പനി രൂപവത്കരിക്കാനുള്ള നീക്കവും പുരോഗമിക്കുകയാണ്. പ്രതിമാസം ലക്ഷങ്ങളുടെ വരുമാനമുള്ള ടവറുകളെയാണ് പുതിയ കമ്പനിക്ക് കീഴിലേക്ക് മാറ്റുന്നത്. സംയുക്ത പങ്കാളിത്തം വരുന്നത് വൻ കുത്തകകളടക്കം കമ്പനിയിൽ ഇടംപിടിക്കാൻ കാരണമാകും. സംസ്ഥാനത്തെ 2500 ടവറുകൾ ഉൾപ്പെടെ രാജ്യത്താകെ 72,500 ടവറുകളാണ് ബി.എസ്.എൻ.എല്ലിന് കീഴിലുള്ളത്. ഒരു ടവർ നിർമിക്കുന്നതിന് 45 ലക്ഷമാണ് ചെലവ്. ഇത്തരത്തിൽ 32,000 കോടി ചെലവിൽ നിർമിച്ച ടവറുകളാണ് ബി.എസ്.എൻ.എല്ലിൽനിന്ന് മുറിച്ചു മാറ്റുന്നത്. ഇതിൽ മിക്ക ടവറുകളും നിലവിൽ മറ്റ് സ്വകാര്യ കമ്പനികൾ കൂടി പ്രയോജനപ്പെടുത്തുന്നുണ്ട്.
ആസ്തികൾ കൈവിടുന്നതിനു പുറമേ, ഈ വരുമാനവും ബി.എസ്.എൻ.എല്ലിന് നഷ്ടപ്പെടുകയാണ്. ഇതോടൊപ്പം ടവർ സേവനങ്ങൾ ലഭിക്കണമെങ്കിൽ മറ്റ് സ്വകാര്യ ടെലികോം കമ്പനികളെപ്പോലെ ഭാവിയിൽ ബി.എസ്.എൻ.എല്ലിനും പുതിയ കമ്പനിക്ക് വാടക നൽകേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.