Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.എസ്.എൻ.എൽ...

ബി.എസ്.എൻ.എൽ ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് കൂടുന്നു

text_fields
bookmark_border
ബി.എസ്.എൻ.എൽ ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് കൂടുന്നു
cancel

തൃശൂർ: തൊഴിലാളികളുടെ അഭാവത്തിൽ തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ ബി.എസ്. എൻ.എൽ ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് ശക്തമാകുന് നു. ഏറ്റവുമധികം കണക്ഷനുള്ള കേരളത്തിലാണ് കൊഴിഞ്ഞുപോക്ക് കൂടുതൽ. അടിയന്തര പര ിഹാരം ഉണ്ടായില്ലെങ്കിൽ രണ്ടോ മൂന്നോ മാസംകൊണ്ട് കാര്യങ്ങൾ ൈകവിട്ടു പോകുമെന്ന് സി.എം.ഡിക്ക് നൽകിയ കത്തിൽ സഞ്ചാർ നിഗം എക്സിക്യൂട്ടിവ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

ഏഴ് മാസമായി വേതനം കിട്ടാത്ത കരാർ തൊഴിലാളികൾ പ്രതിഷേധത്തിൽ ആയിരുന്നെങ്കിലും ജോലിക്ക് എത്തിയിരുന്നു. കഴിഞ്ഞയാഴ്ച മുതൽ ഇവർ പണിമുടക്ക് തുടങ്ങി. ലാൻഡ്ലൈൻ, ബ്രോഡ്ബാൻഡ് തകരാർ രജിസ്റ്റർ ചെയ്താൽ ഫീൽഡിൽ പോകുന്നതും കുഴിയെടുക്കൽ അടക്കമുള്ള പണി ചെയ്യുന്നതും കരാർ തൊഴിലാളികളാണ്. ഇവരുടെ പ്രതിഷേധം തുടങ്ങിയപ്പോൾതന്നെ തകരാർ പരിഹരിക്കൽ സ്തംഭിക്കാൻ തുടങ്ങി.

ലാൻഡ്ലൈൻ, ബ്രോഡ്ബാൻഡ് തകരാർ പരിഹരിക്കാൻ സമയപരിധി നിശ്ചയിച്ച് പുതിയ സി.എം.ഡി പ്രവീൺകുമാർ പുർവാർ സർക്കിൾ മേധാവികൾക്ക് കത്തയച്ചിരുന്നു. എന്നാൽ, ഇതിന് സാമഗ്രികളോ സൗകര്യമോ അതിലുപരി തൊഴിലാളികളോ ഇല്ല. കരാർ തൊഴിലാളികളെ അത്യാവശ്യ ജോലിക്ക് നിയോഗിക്കുന്ന സബ് ഡിവിഷൻ, ഡിവിഷൻതല മേധാവികൾ സ്വന്തം കൈയിൽനിന്നാണ് പ്രതിഫലം നൽകുന്നത്.

പരാതി രജിസ്റ്റർ ചെയ്ത് ഒരാഴ്ച കഴിഞ്ഞാൽ പരിഹരിച്ചതായി രേഖപ്പെടുത്തി അവസാനിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇതോടെ ഉപഭോക്താവ് വീണ്ടും രജിസ്റ്റർ ചെയ്യും. വീണ്ടും ഇത് ആവർത്തിക്കുന്നതോടെ കണക്ഷൻ റദ്ദാക്കാൻ അപേക്ഷിച്ച് ഉപഭോക്താവ് വിട്ടുപോകും. ഈ പ്രവണത കേരളത്തിൽ വർധിക്കുകയാണെന്നും ഇത് തുടർന്നാൽ മൂന്ന് മാസത്തിനകം ബി.എസ്.എൻ.എല്ലിെൻറ നിലവിലുള്ള വരുമാനംപോലും വൻതോതിൽ ഇടിയുമെന്നും എക്സിക്യൂട്ടിവ്സ് അസോസിയേഷൻ വൃത്തങ്ങൾ ‘മാധ്യമ’ത്തോട് പറഞ്ഞു.

അതേസമയം, ‘ജിഗാ ഫൈബർ’ അവതരിപ്പിച്ച റിലയൻസ് ജിയോ കേരളത്തിൽ പ്രവർത്തനം ശക്തമാക്കി. ഫോൺ, ടെലിവിഷൻ എന്നിവ ഒറ്റ കണക്ഷനിൽ ലക്ഷ്യമാക്കുന്ന ജിയോ ഫൈബറിന് അപേക്ഷയുമായി എത്തുന്നവരോട് ആധാർ ബന്ധിപ്പിച്ച ഫോൺ നമ്പർ ജിയോയിലേക്ക് പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlkerala newsmalayalam news
News Summary - BSNL Users Decreased -Kerala News
Next Story