കാർ ലോറിയിലിടിച്ച് ഫുട്ബാൾ താരങ്ങളടക്കം മൂന്നുപേർ മരിച്ചു
text_fieldsപട്ടാമ്പി: കൊച്ചിയിൽനിന്ന് മടങ്ങുകയായിരുന്ന സംഘത്തിെൻറ കാർ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്കടിയിലേക്ക് ഇടിച്ചുകയറി രണ്ട് കുടുംബത്തിലെ മൂന്നുപേർ മരിച്ചു. മൂന്നുപേർക്ക് പരിേക്കറ്റു. ഞായറാഴ്ച പുലർച്ച രണ്ടിന് മേലെ പട്ടാമ്പിയിലാണ് അപകടം.
നെല്ലായ കൃഷ്ണപ്പടി പേങ്ങാട്ടിരി വീട്ടിൽ പരേതനായ മുഹമ്മദലി എന്ന വാപ്പുട്ടിയുടെ ഭാര്യ സുഹ്റ (45), മകനും ഫുട്ബാൾ താരവുമായ മുഹമ്മദ് അജ്മൽ നെല്ലായ (23), കാർ ഓടിച്ചിരുന്ന സെവൻസ് ഫുട്ബാൾ താരം പെരിന്തൽമണ്ണ പട്ടിക്കാട് മുള്ള്യാകുർശ്ശിയിലെ കാരയിൽ അഷ്റഫിെൻറ മകൻ പാലൂരിൽ താമസിക്കുന്ന സൽമാൻ ജസീം എന്ന സുൽത്താൻ (21) എന്നിവരാണ് മരിച്ചത്. സുഹ്റയുടെ മകൾ ചുണ്ടമ്പറ്റ നാട്യമംഗലം ഇരിയത്തുംപറമ്പിൽ റജീന (32), റജീനയുടെ മകൻ മുഹമ്മദ് അഫ്നാസ് (14), ജസീമിെൻറ മാതാവ് പുലാമന്തോൾ പാലൂർ മൂളയിൽ ജസീന (40) എന്നിവർക്കാണ് പരിക്ക്.
അപകടത്തിൽപെട്ടവരെ പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജ്മൽ മുംബൈ സെൻട്രൽ ബാങ്ക്, എഫ്.സി തൃശൂർ, സോക്കർ സ്പോർട്ടിങ് ഷൊർണൂർ, പാലക്കാട് ജില്ല ടീം എന്നിവയിലെ ഫുട്ബാൾ താരമായിരുന്നു. ജസീം സോക്കർ സ്പോർട്ടിങ് ഷൊർണൂർ, കിേക്കഴ്സ് പാലൂർ എന്നിവക്ക് വേണ്ടി ജഴ്സിയണിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.