അഴിമതി; ജേക്കബ് തോമസിനെതിരെ വിജിലൻസ് കോടതിയിൽ കേസ്
text_fieldsതിരുവനന്തപുരം: സസ്പെൻഷനിലിരിക്കുന്ന ഡി.ജി.പി േജക്കബ് തോമസിനെതിരെ അഴിമതിക്കേസുമായി വിജിലൻസ്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്ന് ആേരാപിച്ച് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ജേക്കബ് തോമസിനെ പ്രതിയാക്കി എഫ്.ഐ.ആർ സമർപ്പിച്ചു.
തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെഡ്ജർ വാങ്ങിയതിൽ അഴിമതിയെന്നാണ് കേസ്. എട്ടു കോടിക്കാണ് ഡ്രെഡ്ജൻ വാങ്ങാൻ സർക്കാർ അനുമതി നൽകിയത്. എന്നാൽ 19 കോടി രൂപക്കാണ് വാങ്ങിയത്. അതിന് സർക്കാർ അനുമതി ഉണ്ടായിരുന്നില്ല. ഈ ഇനത്തിൽ സർക്കാറിന് കോടികളുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം.
ധനകാര്യ പരിശോധനാ വിഭാഗത്തിൻെറ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ധനകാര്യ പരിശോധനാ വിഭാഗത്തിൻെറ റിപ്പോർട്ട് നേരത്തെ സർക്കാർ പരിശോധിച്ച് തള്ളിയിരുന്നു. വിജിലൻസും ഹൈകോടതിയും ജേക്കബ് തോമസിനെതിരായ ആരോപണങ്ങൾ തള്ളിയിരുന്നു. എന്നാൽ സർക്കാറുമായി ജേക്കബ് തോമസ് ഇടഞ്ഞതോടെ റിപ്പോർട്ടിൽ വീണ്ടും അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണത്തിലാണ് പുതുതായി കേസ് രജിസ്റ്റർ ചെയ്തത്.
നിലവിൽ ഒന്നര വർഷമായി സസ്പെൻഷനിലാണ് ഡി.ജി.പി ജേക്കബ് തോമസ്. സർക്കാറിനെ വിമർശിച്ചു, അനുമതിയില്ലാതെ പുസ്തകമെഴുതി തുടങ്ങിയ കുറ്റങ്ങൾക്കാണ് സസ്െപൻഷൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.