Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിരന്തര കുറ്റവാളിയെ...

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

text_fields
bookmark_border
arrested aluva
cancel

ആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. മുനമ്പം പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ബലാത്സംഗം, കാപ്പ ഉത്തരവിന്‍റെ ലംഘനം തുടങ്ങി നിരവധി കേസിലെ പ്രതിയായ പള്ളിപ്പുറം ചെറായി കോടശ്ശേരി വീട്ടിൽ വിനു കെ. സത്യൻ (22) നെയാണ് കാപ്പ ചുമത്തി ജയിലിലാക്കിയത്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്താലാണ് നടപടി. 2019 ൽ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിയ ഇയാള്‍ക്കെതിരെ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് കേസെടുത്തിരുന്നു. 2020 ൽ പള്ളത്താംകുളങ്ങര ബീച്ച് റോഡിൽ വെച്ച് പ്രണവ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.

ചെറായി ബീച്ച് റോഡിൽ വച്ച് നിഖിൽ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 75 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു, 52 പേരെ നാട് കടത്തി.

മുനമ്പം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.കെ മുരളി, ഇന്‍സ്പെക്ടര്‍ എ.എല്‍. യേശുദാസ് എന്നിവരുടെ നേതൃത്വത്തില്‍, സബ് ഇന്‍സ്പെക്ടര്‍മാരായ വി.കെ. ശശികുമാര്‍, എം. അനീഷ്, പി. റെജി, സി.പി.ഒമാരായ സുബീഷ്, റഫീഖ് എന്നിവര്‍ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KAAPAarrest
News Summary - charged with KAAPA and sent to prison
Next Story