ചെങ്ങന്നൂരിൽ മുഖ്യ എതിരാളി കോൺഗ്രസ്; ആർ.എസ്.എസുകാരുടെ വോട്ടും സ്വീകരിക്കും -കാനം
text_fieldsകൊല്ലം: ചെങ്ങന്നൂർ ഉപെതരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിക്ക് ആർ.എസ്.എസ് വോട്ടു ചെയ്താലും സ്വീകരിക്കുമെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
എൽ.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് ആർ.എസ്.എസുകാരന് തോന്നിയാൽ ചെയ്യാമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. െചങ്ങന്നൂരിൽ ആർ.എസ്.എസ് ഒഴികെ എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ കഴിഞ്ഞ ദിവസത്തെ പ്രസ്താവനക്ക് പിന്നാലെയാണ് കാനത്തിെൻറ പ്രതികരണം. ഒരാൾ വോട്ട് ചെയ്താൽ വേണ്ടെന്ന് എങ്ങനെ പറയും.
ഒരു സ്ഥാനാർഥിയെ നിർത്തിയാൽ അതേ പാർട്ടിക്കാർ മാത്രമല്ലല്ലോ അയാൾക്ക് വോട്ട് നൽകുക. ആർക്കും േവാട്ട് ചെയ്യാം. പക്ഷേ, ഇതുവരെ ആർക്ക് വോട്ട് ചെയ്യുമെന്ന് പറയാത്ത പാർട്ടിയാണ് കേരള കോൺഗ്രസ്-എം. ഘടകകക്ഷികൾ തമ്മിൽ അഭിപ്രായ സമന്വയം ഉണ്ടായാലേ എൽ.ഡി.എഫിൽ പുതിയ ഒരു പാർട്ടിയെ െകാണ്ടുവരാനാവൂ.
കേരള കോൺഗ്രസ്-എമ്മിെൻറ കാര്യം ഇതുവരെ ചർച്ച െചയ്തിട്ടില്ല. ഇടത് െഎക്യമാണ് ഞങ്ങൾ മുന്നോട്ടുെവക്കുന്നത്. കേരളത്തിൽ മുഖ്യശത്രു കോൺഗ്രസാണ്. കേരള കോൺഗ്രസ്-എം യു.ഡി.എഫിൽനിന്നപ്പോഴാണ് ഇടതുമുന്നണി ചെങ്ങന്നൂരിൽ ജയിച്ചത്. ചെങ്ങന്നൂരിലടക്കം യു.ഡി.എഫിനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. സംസ്ഥാന സർക്കാറിെൻറ തൊപ്പിയിലെ പൊൻതൂവലായി ചെങ്ങന്നൂർ ഫലം മാറും. സംസ്ഥാനത്ത് സി.പി.െഎയിൽ ഏകാധിപത്യ സ്വഭാവമാെണന്ന ആക്ഷേപം ശരിയല്ല. നിലപാടുകൾ പാർട്ടി ചർച്ച ചെയ്താണ് തീരുമാനിക്കുന്നത്.
പാർട്ടിയിൽ അഭിപ്രായങ്ങൾ പറയുന്നത് വിഭാഗീയതയല്ല. ദേശീയ സമിതിൽനിന്ന് സി. ദിവാകരനെ ഒഴിവാക്കിയത് 20 ശതമാനം പേർ പുതിയ അംഗങ്ങളാവണമെന്ന നിബന്ധന പാലിക്കാനാണ്.
പാർട്ടിയിൽ തനിക്ക് ഗോഡ്ഫാദർമാരില്ലെന്ന സി. ദിവാകരെൻറ പരാമർശം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സി.പി.െഎയിൽ ഫാദറുണ്ടെന്നും എന്നാൽ, േഗാഡ്ഫാദറില്ലെന്നും കാനം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.